ഭക്തിസാന്ദ്രമായ വെട്ടുകാട് തിരുനാള്‍

PRO
തിരുവനന്തപുരം ജില്ലയിലെ പ്രസിദ്ധ ക്രിസ്തീയ ദേവാലയമാണ് വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയം. ഇവിടത്തെ ക്രിസ്തുരാജത്വ തിരുനാള്‍ ആഘോഷം നവംബര്‍ 23 ന് സമാപിക്കും.

ജാതി മതഭേദമന്യെ ഭക്തര്‍ ദര്‍ശനത്തിനെത്തുന്ന വെട്ടുകാട് ദേവാലയത്തില്‍ ഇത്തവണ നവംബര്‍ 14 നാണ് കൊടിയേറ്റ് ഉത്സവം നടന്നത്. തിരുവനന്തപുരം ലത്തീന്‍ അതിരൂപതയില്‍, വിമാനത്താവളത്തിനും വേളി ടൂറിസ്റ്റ് കേന്ദ്രത്തിനും മധ്യേയാണ് അറബിക്കടലിനോട് ചേര്‍ന്നു കിടക്കുന്ന ഈ പുണ്യഭൂമി.

ഇടതുതോളില്‍ ഭാരമേറിയ കുരിശും വഹിച്ച്, വലതുകരം ഉയര്‍ത്തി മാനവരാശിയെ അനുഗ്രഹിക്കുകയും ആശീര്‍വദിക്കുകയും ചെയ്യുന്ന ക്രിസ്തുരാജന്‍റെ തിരുസ്വരൂപം ദര്‍ശിച്ച് വണങ്ങുവാനും അനുഗ്രഹം തേടുവാനുമായി ജാത് മത ഭാഷാ ഭേദമില്ലാതെ ലക്ഷക്കണക്കിന് ജനങ്ങളാണ് ഈ തീര്‍ത്ഥാടന കേന്ദ്രത്തിലേക്ക് പ്രവഹിക്കുന്നത്.

ഇടവകയുടെ ചരിത്ര

WEBDUNIA|
1542 ല്‍ പോര്‍ച്ചുഗീസുകാരോടൊപ്പം പ്രേഷിത ദൌത്യവുമായി വന്ന ഈശോസഭ വൈദികന്‍ വിശുദ്ധ ഫ്രാന്‍സിസ് സേവ്യറാണ് മാദ്രെ ദെ ദേവൂസ് എന്ന പോര്‍ച്ചുഗീസ് - ഇറ്റാലിയന്‍ പദങ്ങളുടെ സമ്മിശ്രമായ ദൈവമാതാവ് എന്നര്‍ത്ഥമുള്ള ഈ പ്രസിദ്ധ ദേവാലയം വെട്ടുകാട് സ്ഥാപിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. റവ.ഫദര്‍ ഗുഡിനോയുടെ കാലഘട്ടത്തില്‍ (1934) ഇപ്പോഴത്തെ പള്ളിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. 1937 ല്‍ വികാരിയായിരുന്ന ഫാ.മൈക്കല്‍ ജോണിന്‍റെ കാലത്ത് പള്ളി നിര്‍മ്മാണം പൂര്‍ത്തിയായി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :