മദിരാശിപ്പഴമയും മലയാളസിനിമയും

സ്ക്രിപ്റ്റ് - പ്രദീപ് ആനക്കൂട്, ബിജു ഗോപിനാഥന്‍, മനോജ് വാഴമല, ബെന്നി ഫ്രാന്‍സീസ്,ക്യാമറ - ഗോപകുമാര്‍

FILEFILE
ചിറയിന്‍‌കീഴില്‍ നിന്ന് കോടമ്പാക്കത്തെത്തി നിത്യഹരിത നായകനായി മാറിയ അബ്ദുള്‍ ഖാദറിനെ മലയാളികള്‍ ഒരുപക്ഷേ അറിയില്ല. എന്നാല്‍ പ്രേം‌നസീറിനെ അറിയാത്തവര്‍ ഉണ്ടാവില്ല. ചെന്നൈ രണ്ടുകയ്യും നീട്ടി സ്വീകരിച്ച് വളര്‍ത്തി വലുതാക്കിയ നസീറിനെപ്പറ്റി തന്നെയാവട്ടെ ആദ്യത്തെയോര്‍മ്മ.

തെലുങ്കില്‍ എന്‍ ടി ആറും തമിഴില്‍ ശിവാജി - എം ജി ആര്‍ ദ്വയവും കന്നഡയില്‍ രാജ്കുമാറും തിളങ്ങിനിന്ന ആ സുവര്‍ണ്ണകാലം. ഈ സുവര്‍ണ്ണകാലത്ത് മലയാളത്തെ പ്രതിനിധീകരിച്ചത് നിത്യഹരിതനായകനായ പ്രേം‌നസീറായിരുന്നു. ഒരു അഹങ്കാരവുമില്ലാതെ ഈ സൂപ്പര്‍ താരങ്ങള്‍ ചിത്രീകരണത്തിന് ഊഴവും കാത്ത് എ വി എമ്മിലും മെറിലാന്‍റിലും സൊറ പറഞ്ഞിരുന്നിരുന്നത് ഇന്നും പഴമക്കാര്‍ ഓര്‍ക്കുന്നു.

മഹാലിംഗപുരത്താണ് പ്രേംനസീര്‍ താമസിച്ചിരുന്നത്. ചെന്നൈയിലെ മലയാളികള്‍ക്ക് മഹാലിംഗപുരം ഇന്ന് ഏറെ സുപരിചിതമാകുന്നത് ഇവിടുത്തെ അയ്യപ്പക്ഷേത്രത്തിലൂടെയും അവിടെ ഗാനഗന്ധര്‍വ്വന്‍ വര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന കച്ചേരിയിലൂടെയുമാണ്. നസീര്‍ താമസിച്ചിരുന്ന സമയത്ത് അദ്ദേഹത്തിന്‍റെ വീട്ടിലേക്കുള്ള വഴിയൊക്കെയും ആരാധരെ കൊണ്ട് നിറയുമായിരുന്നു. സ്ക്രീനില്‍ ആടിപ്പാടിയ റൊമാന്‍റിക് ഹീറോയെ തേടി നാട്ടില്‍ നിന്ന് വണ്ടി പിടിച്ച് കാത്തു കെട്ടിക്കിടന്നവര്‍ ഉണ്ട്. താരത്തെ ഒരു നോക്കു കാണാന്‍.

മലയാളികളോട് പ്രത്യേക മമത നസീര്‍ പുലര്‍ത്തിയിരുന്നു. സഹായം അഭ്യര്‍ഥിച്ചെത്തിയിരുന്നവരെ അദ്ദേഹം ഒരിക്കലും വെറും കൈയ്യോടെ മടക്കി അയച്ചില്ല. അവസരം തേടി കാണാന്‍ എത്തിയവര്‍ക്ക് നസീറിന്‍റെ വക 100 രൂപ ഉറപ്പായിരുന്നു എന്ന് പഴയ ആളുകള്‍ പറയുന്നു. മറ്റൊന്നിനുമല്ല. തിരിച്ചു നാട്ടിലേക്ക് ട്രെയിന്‍ കയറാന്‍ ഉപദേശിച്ചാ‍ണ് 100 രൂപ നസീര്‍ നല്‍കുക.

താരരാജാവായിരുന്നു നസീര്‍‍. ഒരൊറ്റ വര്‍ഷത്തില്‍ (1979ല്‍) 39 സിനിമകളില്‍ നായകനായി അഭിനയിച്ച് റെക്കോര്‍ഡിട്ടിട്ടുണ്ട് ഈ പ്രതിഭ. “മരുമകള്‍” എന്ന സിനിമയില്‍ തുടങ്ങിയ ഈ താരജീവിതം “ധ്വനി”യില്‍ അവസാനിച്ചപ്പോള്‍ മലയാളികള്‍ക്ക് ലഭിച്ചത് എഴുന്നൂറിലധികം സിനിമകളാണ്.

മലയാള സിനിമയിലെ ഒട്ടേറെ പ്രമുഖര്‍ നസീറിന്‍റെ അയല്‍‌വാസികളായിരുന്നു. സീമ, ശാരദ, മാധവി, കെ ആര്‍ വിജയ, വഞ്ചിയൂര്‍ രാധ, നിര്‍മ്മാവ് പുന്നൂസ്, സംവിധായകന്‍ മോഹന്‍ എന്നിവര്‍ അവരില്‍ ചിലര്‍ മാത്രം.

ഒരേ നായികയുമൊത്ത് ഏറ്റവും കൂടുതല്‍ സിനിമകളില്‍ അഭിനയിച്ചതിന് ഗിന്നസ് ബുക്ക് റെക്കോഡ് വരെയിട്ട ഈ താരത്തിന്‍റെ വീട് കാലം മായ്ച്ചു കളഞ്ഞിരിക്കുന്നു. വീട് ഇടിച്ച് നിരത്തിയിട്ട് ഏതാണ്ട് രണ്ട് മാസമാകുന്നു. ഇപ്പോള്‍ ഇവിടെ കോണ്‍ക്രീറ്റ് തൂണുകള്‍ ഉയര്‍ന്നിരിക്കുന്നു. പഴയ മതില്‍ കെട്ടിനുള്ളില്‍ ഒരു ബോര്‍ഡ് ഉയര്‍ന്നിട്ടുണ്ട്. അതില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു “രജനീസ് പ്രേംനസീര്‍ ഡൊമെയിന്‍”!

പഴയ താര ചക്രവര്‍ത്തിയുടെ സ്മാരകമായി സംരക്ഷിക്കേണ്ട വീട് ഇടിച്ചു നിരത്തിയതില്‍ പല ആരാധകരും രോഷം കൊള്ളുന്നുണ്ടാവണം.
-കട്ട്-
WEBDUNIA|
സീന്‍ മൂന്ന്
പുതിയ കോടമ്പാക്കം.
പകല്‍

ഇത് പുതിയ കോടമ്പാക്കം. ആകെ മാറിയിരിക്കുന്നു ഈ നഗരം‍. പഴയ ഓര്‍മ്മയുടെ തിരുശേഷിപ്പുകള്‍ പലതും കോണ്‍ക്രീറ്റ് വനങ്ങള്‍ കൈയേറിയിരിക്കുന്നു. താരങ്ങള്‍ പലരും കൂടൊഴിഞ്ഞിരിക്കുന്നു. മലയാള സിനിമയാവട്ടെ, അതിന്റെ തറവാട് കേരളത്തിലേക്ക് മാറ്റിയിരിക്കുന്നു. എങ്കിലും ഇന്നും ചെന്നൈയില്‍ എത്തുന്ന മലയാളി ആദരവോടെ, ഒട്ടൊരു അത്ഭുതത്തോടെ, പഴയ താരങ്ങളുടെ ഓര്‍മ്മകള്‍ ഉറങ്ങിക്കിടക്കുന്ന ഇടങ്ങളിലൂടെ സഞ്ചരിക്കാറുണ്ട്. ഓര്‍മ്മകളിലൂടെ ഓരോരുത്തരെയായി നമുക്ക് വീണ്ടെടുക്കാന്‍ ശ്രമിക്കാം.

സീന്‍ നാല്
പ്രേംനസീറിന്‍റെ വീട്




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :