മദിരാശിപ്പഴമയും മലയാളസിനിമയും

സ്ക്രിപ്റ്റ് - പ്രദീപ് ആനക്കൂട്, ബിജു ഗോപിനാഥന്‍, മനോജ് വാഴമല, ബെന്നി ഫ്രാന്‍സീസ്,ക്യാമറ - ഗോപകുമാര്‍

FILEFILE
നുങ്കമ്പാക്കത്തെ കാംദാര്‍ നഗറിലാണ് സംഗീതത്തിന്‍റെ ഒരു സര്‍വകലാശാലയായിരുന്ന ദേവരാജന്‍ താമസിച്ചിരുന്നത്. ഈ തെരുവ് മലയാളി ഒരിക്കലും മറന്നു കൂടാത്തതാണ്. കാംദാര്‍ നഗറിലെ വീട്ടില്‍ നിന്നാണ് മലയാള സംഗീതം ദേവരാജസ്പര്‍ശത്തിലൂടെ അന്യഭാഷാ സംഗീതത്തിന്‍റെ സ്വാധീനത്തില്‍ നിന്ന് മുക്തമാകുന്നത്. ദേവരാജ സ്മൃതികളുണര്‍ത്തുന്ന ചെന്നൈയിലെ വീട്ടില്‍ അദ്ദേഹത്തിന്‍റെ ഭാര്യയും മക്കളും താമസിക്കുന്നുണ്ട്.

കൊല്ലത്തിനടുത്തുള്ള പറവൂരില്‍ ജനിച്ച ദേവരാജന്‍ നാടകങ്ങളിലൂടെയാണ് ശ്രദ്ധേയനാകുന്നത്. പറവൂര്‍ ജി ദേവരാജന്‍ എന്ന പേരിലായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്. കാലം മാറുന്നു എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമയില്‍ എത്തുന്നത്.

1955ല്‍ മലയാള സിനിമാസംഗീത രംഗത്ത് പ്രവേശിച്ചതുമുതല്‍ കാംദാറിലെ വീട് ആരാധകരെയും സംഗീത ആസ്വാദകരെയും കൊണ്ട് നിറഞ്ഞിരുന്നു. ഒട്ടേറെപ്പേര്‍ക്ക് ദേവരാജന്‍ അരങ്ങൊരുക്കുകയുംചെയ്തു.

FILEFILE
ദേവരാജന്‍റെ കീഴില്‍ പഠിച്ചിറങ്ങിയവര്‍ പില്‍ക്കാലത്ത് സിനിമയ്ക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാല്‍ മാത്രം മതി ആ ഗുരുവിന്‍റെ പ്രതിഭാവിലാസം അറിയാന്‍. യേശുദാസും ജയചന്ദ്രനും എല്ലാം പ്രശ്സ്തിയിലേക്ക് ഉയരുന്നത് ദേവരാജ സംഗീതത്തിലൂടെയാണ്. ദേവരാജന്‍റെ കൂടെ വയലിനിസ്റ്റായി നിന്നയാളാണ് ഇളയരാജ. ദേവരാജന്‍റെ മറ്റൊരു സഹായിയായ ജോണ്‍സണും പിന്നീട് മലയാളത്തില്‍ ശ്രദ്ധേയനായി.

മലയാള സിനിമാ സംഗീതത്തില്‍ ഒരു പക്ഷേ ഏറ്റവും കൂടുതല്‍ രാഗങ്ങള്‍ പ്രയോഗിച്ചിട്ടുള്ളത് ദേവരാജനായിരിക്കും. വയലാര്‍ - ദേവരാജന്‍ കൂട്ടുകെട്ട് മലയാളത്തിന് നന്മയുള്ള ഒട്ടെറെ ഗാനങ്ങള്‍ മലയാളത്തിന് നല്‍കി. പില്‍ക്കാലത്ത് വയലാറിന്‍റെ മകന്‍ ശരത്ചന്ദ്രവര്‍മ്മ ഗാനരചയിതാവായി മാറി. ശരത്തിന്‍റെ ആദ്യ ചിത്രമായ ‘എന്‍റെ പൊന്നു തമ്പുരാ’നും ഈണം നല്‍കിയത് ദേവരാജനായിരുന്നു എന്നത് ദൈവീകമായ ഒരു യാദൃശ്ചികത.
-കട്ട്-





WEBDUNIA|
സീന്‍ - പതിനൊന്ന്
ദേവരാജന്‍റെ വീട്
പകല്‍




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :