മന്ത്രിയുടെ ലൈംഗിക വീഡിയോ എന്റെ കയ്യില്‍ ഇല്ല; വെളിപ്പെടുത്തലുമായി മാധ്യമപ്രവര്‍ത്തകന്‍

എന്റെ അറസ്റ്റിന് പിന്നില്‍ ഒത്തുകളിയാണ്, തനിക്ക് ഒന്നും അറിയില്ല, എന്നെ കുടുക്കുകയായിരുന്നു: വിനോദ്

AISWARYA| Last Updated: ശനി, 28 ഒക്‌ടോബര്‍ 2017 (09:20 IST)
ഛണ്ഡീഗഡ് മന്ത്രിയുടെ ലൈംഗിക വീഡിയോ സ്വന്തമാക്കിയെന്ന ആരോപണത്തിന്റെ പേരില്‍ തന്നെ അറസ്റ്റ് ചെയ്തതിനെതിരെ മാധ്യമപ്രവര്‍ത്തകനായ വിനോദ് വര്‍മ്മ. തന്റെ അറസ്റ്റിന് പിന്നില്‍ ഒത്തുകളിയാണ്, തനിക്ക് ഒന്നും അറിയില്ല, തന്നെ കുടുക്കുകയായിരുന്നുവെന്നും വിനോദ് മാധ്യമങ്ങളോട് പറഞ്ഞു.

സര്‍ക്കാര്‍ എനിക്ക് എതിരായിരുന്നു. എന്റെ കയ്യില്‍ വീഡിയോ ഉണ്ടെന്ന് കരുതിയായിരുന്നു അത്. എന്റെ കയ്യില്‍ ഒരു പെന്‍ഡ്രൈവ് മാത്രമാണ് ഉണ്ടായിരുന്നത്. സിഡിയില്‍ ഞാന്‍ ഒന്നും ചെയ്തിട്ടില്ല. സിഡി പകര്‍പ്പവകാശമില്ലാത്തതാണ്.

ബിബിസി മുന്‍ മാധ്യമപ്രവര്‍ത്തകനും ഹിന്ദി ദിനപത്രമായ അമര്‍ഉജാലയിലെ മാധ്യമപ്രവര്‍ത്തകനായ വിനോദ് വര്‍മ്മയെ ഛണ്ഡീഗഡ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഛണ്ഡീഗഡിലെ ബിജെപി മന്ത്രി പ്രകാശ് ബജാജിന്റെ പരാതിയിലാണ് വിനോദിന്റെ അറസ്റ്റ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :