ബീഫ് കയ്യിലുണ്ടെന്ന് ആരോപണം; ട്രെയിന്‍ യാത്രികനെ സഹയാത്രികര്‍ കുത്തിക്കൊലപ്പെടുത്തി

തടയാന്‍ ശ്രമിച്ച ഒപ്പമുള്ള രണ്ട് പേര്‍ക്ക് പരുക്കേറ്റു

Cow Politics, Train Passenger Stabbed, ബീഫ്, ബീഫ് രാഷ്ട്രീയം, ട്രെയിന്‍, കൊലപാതകം
ന്യൂഡല്‍ഹി| സജിത്ത്| Last Modified ശനി, 24 ജൂണ്‍ 2017 (08:23 IST)
ബീഫ് കൈവശം വച്ചു എന്നാരോപിച്ച് യുവാവിനെ കുത്തിക്കൊന്നു. ഡല്‍ഹിയില്‍ നിന്നും മധുരയിലേക്ക് പോകുന്ന ട്രെയിന്‍ യാത്രക്കാരനെയാണ് സഹയാത്രികര്‍ കുത്തിക്കൊലപ്പെറ്റുത്തിയത്. അക്രമണം തടയാന്‍ ശ്രമിച്ച ഒപ്പമുള്ള രണ്ട് പേര്‍ക്ക് പരുക്കേറ്റു. ഹരിയാന സ്വദേശിയായ ജുനൈദാണ് കൊല്ലപ്പെട്ടത്. ഇയാളുടെ കൂടെയുണ്ടായിരുന്ന ഹാഷിം, ഷാക്കിര്‍ എന്നീ യുവാക്കള്‍ക്കാണ് പരിക്കേറ്റത്.

ജുനൈദിന്റെ കൈവശം ബീഫ് ഉണ്ടെന്ന കാണിച്ചായിരുന്നു ട്രെയിനിലെ മറ്റു യാത്രക്കാര്‍ വഴക്കുണ്ടാക്കിയത്. വാക്കേറ്റം രൂക്ഷമായതോടെയാണ് യാത്രക്കാര്‍ ചേര്‍ന്ന് ജുനൈദിനെ കുത്തിയത്. എന്നാല്‍ ബീഫിനെ ചൊല്ലിയല്ല സീറ്റിനെ ചൊല്ലിയുള്ള വഴക്കിലാണ് അപകടമുണ്ടായതെന്ന് റെയില്‍വേ പൊലീസ് അറിയിച്ചു. തുഗ്ലക്കാബാദില്‍ നിന്നു നോമ്പു തുറയ്ക്കായുള്ള സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്നു മൂവരും.

അപകടത്തില്‍ പരിക്കേറ്റ ഷാക്കീര്‍, ട്രെയിനില്‍ കയറിയതു മുതല്‍ ചില യാത്രക്കാര്‍ തങ്ങളെ ഉപദ്രവിച്ചതായും ചെറുത്തു നില്‍ക്കാന്‍ ശ്രമിച്ചപ്പോളാണ് പ്രശ്‌നം രൂക്ഷമായെന്നും പറഞ്ഞു. യാത്രക്കാരില്‍ രണ്ട് പേര്‍ ചേര്‍ന്നാണ് ജുനൈദിനെ കത്തിയെടുത്ത് കുത്തിയത്. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :