ബിജെപിയെ പിന്തുണച്ചാല്‍ ബലാത്സംഗക്കേസ് ഒഴിവാക്കി തരാമെന്ന് അമിത് ഷാ ഉറപ്പ് നല്‍കി; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ഗുര്‍മീതിന്റെ മകള്‍

ബിജെപിയെ പിന്തുണച്ചാല്‍ ബലാത്സംഗക്കേസ് ഒഴിവാക്കി തരാമെന്ന് അമിത് ഷാ ഉറപ്പ് നല്‍കി; വെളിപ്പെടുത്തലുമായി ഗുര്‍മീതിന്റെ മകള്‍

AISWARYA| Last Modified ചൊവ്വ, 29 ഓഗസ്റ്റ് 2017 (10:45 IST)
പീഡന കേസില്‍ അറസ്റ്റിലായി ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ഗുര്‍മീത് റാം റഹീമിനെ രക്ഷിക്കാന്‍ ബിജെപി നേതൃത്വം ഇടപെട്ടെന്നതിന്റെ തെളിവുകള്‍ പുറത്ത്. ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് വോട്ടുചെയ്താല്‍ ബലാത്സംഗക്കേസ് ഒഴിവാക്കി തരാമെന്ന് അമിത് ഷാ വാഗ്ദാനം നല്‍കിയിരുന്നതായി ഗുര്‍മീതിന്റെ മകള്‍ ഹണിപ്രീതാണ് വെളിപ്പെടുത്തിയിരിക്കുന്നത്.

തെരഞ്ഞെടുപ്പില്‍ തങ്ങളെ പിന്തുണച്ചാല്‍ പീഡനക്കേസില്‍ നിന്നും ഗുര്‍മീതിനെ ഒഴുവാക്കാമെന്ന്
അമിത് ഷാ ഉറപ്പ് നല്‍കിയതാണെന്നും ഹണിപ്രീത് സിങ് മാധ്യമങ്ങളോട് പറഞ്ഞു. ഹണിപ്രീതിന്റെ വെളിപ്പെടുത്തലുകള്‍ സന്ധ്യ ദൈനിക് പത്രമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

തെരഞ്ഞെടുപ്പിന്റെ തൊട്ടു മുന്നേ ഗുര്‍മീത് അമിത് ഷായെ കണ്ട് തന്റെ അനുയായികളുടെ വോട്ട് ഉറപ്പ് നല്‍കിയിരുന്നു ഈ സമയത്തായിരുന്നു ബിജെപി അദ്ധ്യക്ഷന്‍ ബലാത്സംഗക്കേസ് ഒഴിവാക്കി തരാമെന്ന ഉറപ്പ് നല്‍കുന്നത് എന്നാണ് വിവരം.

ഹരിയാന തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്ക് മുമ്പ് അമിത് ഷാ സിര്‍സയിലെത്തി റാം റഹീം സിങ്ങുമായി കൂടിക്കാഴ്ച നടത്തിയതായി നേരത്തെ എക്ണോമിക്സ് ടൈംസ് റിപ്പോര്‍ട്ടു ചെയ്തിരുന്നു. മഹാരാഷ്ട്ര, ഹരിയാന തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്കു പിന്തുണ തേടിയായിരുന്നു അമിത് ഷായുടെ കൂടിക്കാഴ്ച.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :