പൊലീസ് കണ്ടെത്തുമ്പോള്‍ അവര്‍ അബോധാവസ്ഥയില്‍ ; പെണ്‍കുട്ടികളെ രക്ഷപ്പെടുത്തിയത് ആ ഫോണ്‍കോള്‍ !

നോയ്ഡയില്‍ നിന്ന് കാണാതായ മലയാളി പെണ്‍കുട്ടിളെ കണ്ടെത്തി !

ന്യൂഡല്‍ഹി| AISWARYA| Last Modified വ്യാഴം, 26 ഒക്‌ടോബര്‍ 2017 (13:50 IST)
ഗ്രേറ്റര്‍ നോയ്ഡയില്‍ നിന്നു കാണാതായ മലയാളി പെണ്‍കുട്ടിയെയും കൂട്ടുകാരിയെയും കഴിഞ്ഞ ദിവസം ബിഹാറിലെ പട്‌നയ്ക്കു സമീപത്തു വച്ച് പൊലീസ് കണ്ടെത്തിയിരുന്നു. സംഭവത്തില്‍ ദുരൂഹത വര്‍ധിപ്പിക്കുകയാണെന്നാണ് പൊലീസ് പറയുന്നത്.

മുന്‍ വ്യോമസേന ഉദ്യാഗസ്ഥനായ തൃശൂര്‍ കൊരട്ടി സ്വദേശിയായ ബിനുരാജിന്റെ മകള്‍ അഞ്ജലി, സുഹൃത്ത് സ്തുതി മിശ്ര എന്നിവരെ തിങ്കളാഴ്ച വൈകീട്ട് മുതലാണ് കാണാതായത്. ബിഹാറില്‍ വച്ച് ഇരുവരെയും പൊലീസ് കണ്ടെത്തുമ്പോള്‍ ലഹരിയില്‍ അബോധാവസ്ഥയിലായിരുന്നു.

കുട്ടികള്‍ക്ക് ആരെങ്കിലും ലഹരി കൊടുത്തതായിരിക്കുമെന്നാണ് പോലീസ് സംശയിക്കുന്നത്. സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പൊലീസിന് ലഭിച്ചിട്ടില്ല. കാണാതായ കുട്ടികളിലൊരാള്‍ പൊലീസ് കണ്ടെത്തുന്നതിനു മുമ്പ് തന്നെ ഫോണില്‍ വിളിച്ചിരുന്നതായി രക്ഷിതാവ് പറയുന്നു. സംസാരിക്കുന്നതിനിടെ ഫോണ്‍ കട്ടാവുകയായിരുന്നുവെന്നും ഇയാള്‍ പറഞ്ഞു.

ഫോണ്‍ കട്ടായപ്പോള്‍ താന്‍ ആ നമ്പറിലേക്ക് തിരിച്ചുവിളിച്ചതായും അപ്പോള്‍ മറ്റൊരാളാണ് ഫോണ്‍ എടുത്തതെന്നും രക്ഷിതാവ് പറയുന്നു.
ട്രെയിനില്‍ വച്ച് തന്റെ ഫോണ്‍ വാങ്ങി പെണ്‍കുട്ടി വിളിക്കുകയായിരുന്നുവെന്നാണ് ഇയാള്‍ പറഞ്ഞത്. കുടാതെ കുട്ടികള്‍ പട്‌നയ്ക്കു മുമ്പുള്ള സ്റ്റേഷനില്‍ ഇറങ്ങിയെന്നും ഇയാള്‍ കൂട്ടിച്ചേര്‍ത്തു. ഇതേ തുടര്‍ന്ന് പൊലീസ് ഈ ഭാഗത്ത് അന്വേഷണം നടത്തിയപ്പോഴാണ് കുട്ടികളെ കണ്ടെത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :