പീഡനം: ഷിനെ അഹൂജയ്ക്ക് ഏഴ് വര്‍ഷം തടവ്

മുംബൈ| WEBDUNIA|
PRO
PRO
വീട്ടുജോലിക്കാരിയെ ബലാത്സംഗം ചെയ്ത കേസില്‍ ബോളിവുഡ് താരം ഷിനെ അഹൂജയ്ക്ക് ഏഴ് വര്‍ഷം തടവ് ശിക്ഷ. മുബൈ കോടതിയാണ് ശിക്ഷ വിധിച്ചത്. വിധി കേട്ട് അഹൂജ തളര്‍ന്നു വീണു. ഒപ്പമുണ്ടായിരുന്ന ഭാര്യ അനുപമ അഹൂജയെ ആശ്വസിപ്പിച്ചു.
തുടര്‍ന്ന് ഇയാളെ ജയിലിലേക്ക് കൊണ്ടുപോയി.

2009 ജൂണിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അഹൂജ തന്നെ ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു എന്ന് ജോലിക്കാരി പരാതിപ്പെടുകയായിരുന്നു. നാഗ്പദ പൊലീസ് ആശുപത്രിയില്‍ നടത്തിയ വൈദ്യപരിശോധനയില്‍ യുവതിയുടെ രഹസ്യഭാഗങ്ങളില്‍ മുറിവ് ഉണ്ടെന്ന് കണ്ടെത്തിയത് ക്രൂരമായ ബലാത്സംഗം നടന്നു എന്ന മൊഴിയെ ന്യായീകരിക്കുന്നതായി.

ബലാത്സംഗത്തിനു ശേഷം അസഹ്യമായ വേദന കാരണവും മാനസികമായി തകര്‍ന്നതു കാരണവും ഒരു മണിക്കൂറോളം എഴുന്നേല്‍ക്കാന്‍ കഴിയാത്ത അവസ്ഥയില്‍ ആയിരുന്നു എന്നും യുവതി പൊലീസിനോട് പറഞ്ഞിരുന്നു. എന്നാല്‍, ജോലിക്കാരിയുടെ പൂര്‍ണ സമ്മതത്തോടെയാണ് ബന്ധപ്പെട്ടത് എന്നാണ് അഹൂജ പൊലീസിനോട് പറഞ്ഞത്.

അതേസമയം, പരാതിക്കാരിയായ യുവതി പിന്നീട് മൊഴി മാറ്റിപ്പറയുകയുണ്ടായി. അഹൂജയുടെ ഒരു സുഹൃത്തിന്റെ നിര്‍ബന്ധപ്രകാരമാണ് താന്‍ പരാതി നല്‍കിയത് എന്നാണ് യുവതി പറഞ്ഞത്. എന്നാല്‍ വൈദ്യപരിശോധനയിലെ കണ്ടെത്തലുകള്‍ പൊലീസ് തെളിവായി സ്വീകരിക്കുകയായിരുന്നു.

ശിക്ഷാവിധിക്കെതിരെ അഹൂജ അപ്പീല്‍ നല്‍കും എന്നാണ് സൂചന.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :