പിഎസ്‌എല്‍വി സി 34 ന്റെ ചരിത്രയാത്ര; അറിയാം 20 ഉപഗ്രഹങ്ങളുടെ വിശേഷങ്ങള്‍

രാജ്യത്തിന്റെ ബഹിരാകാശ ഗവേഷണരംഗത്ത് പുതിയ ചരിത്രം ലക്‌ഷ്യം വെച്ച് പി എസ് എല്‍ വി സി 34 ശ്രീഹരിക്കോട്ടയില്‍ നിന്ന് വിക്ഷേപിച്ചു.

പി എസ് എല്‍ വി, ബംഗളൂരു, പുതുചരിത്രം, ഐ എസ് ആര്‍ ഒ PSLV, ISRO, Bengalooru
ബംഗളൂരു| സജിത്ത്| Last Updated: ബുധന്‍, 22 ജൂണ്‍ 2016 (14:30 IST)
രാജ്യത്തിന്റെ ബഹിരാകാശ ഗവേഷണരംഗത്ത് പുതിയ ചരിത്രം ലക്‌ഷ്യം വെച്ച് പി എസ് എല്‍ വി സി 34 ശ്രീഹരിക്കോട്ടയില്‍ നിന്ന് വിക്ഷേപിച്ചു. 20 ഉപഗ്രഹങ്ങളുമായാണ് പി എസ് എല്‍ വി സി-34 വിക്ഷേപിച്ചത്. ഇതില്‍ മൂന്ന് ഉപഗ്രഹങ്ങള്‍ മാത്രമാണ് ഇന്ത്യയുടേത്.

ഭൗമനിരീക്ഷണത്തിനുള്ള കാര്‍ട്ടോസാറ്റ്-2 സി ഉള്‍പ്പെടെയുള്ള ഉപഗ്രഹങ്ങളാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്‍ററില്‍ നിന്ന് വിക്ഷേപിച്ചത്. 20 ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലെത്തിക്കുക എന്ന ലക്‌ഷ്യത്തോടെയാണ് പി എസ് എല്‍ വി സി 34ന്റെ വിക്ഷേപണം.

ഇന്ത്യയുടെ കാർട്ടോസാറ്റ് –2സിയെക്കൂടാതെ കാനഡയുടെ M3MSat, GHGsat, ഇന്തൊനീഷ്യയുടെ LAPAN-A3, യുഎസിന്റെ SkySat Gen2-1, 12 ഡോവ് ഉപഗ്രഹങ്ങൾ, ജർമനിയുടെ BIROS, സ്വായം ഉപഗ്രഹങ്ങൾ (കോളജ് ഓഫ് എൻജിനിയറിങ്, പുണെ), സത്യഭാമാസാറ്റ് (ചെന്നൈയിലെ സത്യഭാമ സർവകലാശാല) എന്നിങ്ങനെ 1,288 കിലോഗ്രാം ഉപഗ്രഹങ്ങളാണ് വിക്ഷേപിച്ചത്

കാർട്ടോസാറ്റ് – 2സി: ഇന്ത്യയുടെ അയൽരാജ്യങ്ങളിലെ മിസൈൽ വിക്ഷേപണങ്ങളെ നിരീക്ഷിക്കാനുള്ള സംവിധാനമാണ് കാർട്ടോസാറ്റ് 2സി എന്ന ഇപഗ്രഹത്തിലുള്ളത്. ഇതേ ദൗത്യവുമായി 2007ൽ കാർട്ടോസാറ്റ് – 2വും 2010ൽ കാർട്ടോസാറ്റ് – 2ബിയും വിക്ഷേപിച്ചിരുന്നു.

സ്വായം ഉപഗ്രഹം: പുണെയിലെ കോളജ് ഓഫ് എൻജിനീയറിങ്ങിലെ വിദ്യാർഥികളാണ് ഇത് നിർമിച്ചത്. ഒരു കിലോ ഭാരമുള്ള ഉപഗ്രഹം ഹാം റേഡിയോ സമൂഹത്തിന് പോയിന്റ് ടു പോയിന്റ് മെസേജിങ് സേവനത്തിന് ഉതകുന്നതാണ്.

ലാപാൻ–എ3: പ്രകൃതിവിഭവങ്ങളെയും പരിസ്ഥിതിയെയും നിരീക്ഷിക്കുക എന്നതാണ് ഈ ഇന്തൊനീഷ്യയുടെ ഭൗമനിരീക്ഷണ ഉപഗ്രഹത്തിന്റെ ദൗത്യം.

സത്യഭാമസാറ്റ്: ചെന്നൈയിലുള്ള സത്യഭാമ സർവകലാശാലയിലെ വിദ്യാർഥികളാണ് ഈ ഉപഗ്രഹം നിർമിച്ചത്. ഹരിതഗൃഹവാതകത്തിന്റെ തോത് കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെ നിര്‍മിച്ച ഒന്നര കിലോ ഭാരമുള്ള ഈ ഉപഗ്രഹത്തിൽ ഇൻഫ്രാറെഡ് സ്പെട്രോമീറ്റർ ഘടിപ്പിച്ചിട്ടുണ്ട്.

സ്കൈസാറ്റ് – സി1: എർത് – ഇമേജിങ് സാങ്കേതികവിദ്യയിൽ സഹായിക്കുന്നതിനായുള്ളതാണ് ഗുഗിളിന്റെ ഉപ കമ്പനിയായ ടെറാ ബെല്ലയുടെ 110 കിലോ ഭാരമുള്ള ഈ ഉപഗ്രഹം. സബ് – മീറ്റർ റെസൊലൂഷൻ പ്രതിബിംബവും എച്ച്ഡി വിഡിയോയും നൽകാനുതകുന്ന സാങ്കേതിക വിദ്യയും ഈ ഉപഗ്രഹത്തിലുണ്ട്.

ഡോവ് ഉപഗ്രഹങ്ങൾ: യുഎസ് നിർമിതമായ ഈ ഉപഗ്രഹം ഭൗമനിരീക്ഷണത്തിനാണ് ഉപയോഗിക്കുന്നത്.
മൂന്ന് യൂണിറ്റ് ക്യൂബ്സാറ്റുകൾ അടങ്ങുന്ന പന്ത്രണ്ട് ഉപഗ്രഹങ്ങളാണിത്. ഫ്ലോക്ക് –2പി എന്ന പേരിലും ഈ ഉപഗ്രഹങ്ങള്‍ അറിയപ്പെടുന്നു.

എം3എംസാറ്റ്: മാരിടൈം മോണിറ്റോറിങ് ആൻഡ് മെസേജിങ് മൈക്രോ – സാറ്റലൈറ്റ് എന്നാണ് ഈ കനേഡിയൻ നിർമിത ഉപഗ്രഹത്തിന്റെ പേര്. വിവരസാങ്കേതിക രംഗത്തെ മാറ്റങ്ങൾക്കാണ് ഇത് ഉപയോഗിക്കുക.

ജിഎച്ച്ജിസാറ്റ്: കനേഡിയൻ നിർമിതമായ ഈ ഉപഗ്രഹം ഭൗമനിരീക്ഷണത്തിനായാണ് ഉപയോഗിക്കുന്നത്. കൂടാതെ ഹരിതഗൃഹവാതകത്തിന്റെ സാന്ദ്രത നിരീക്ഷിക്കാനും ഈ ഉപഗ്രഹത്തിനു സാധിക്കും.

ബിറോസ്: ബർലിൻ ഇൻഫ്രാറെഡ് ഒപ്റ്റിക്കൽ സിസ്റ്റം എന്ന ഭൗമനിരീക്ഷണ ഉപഗ്രഹം കാട്ടുതീ പോലെ ഉയർന്ന താപനിലയിലുള്ളവ പെട്ടെന്നു കണ്ടുപിടിക്കുന്നതിനായി ഉപയോഗിക്കുന്നു. ജർമനിയുടേതാണ് ഈ ഉപഗ്രഹം.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :