കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യയേയും പെണ്‍മക്കളേയും കൊലപ്പെടുത്തി മൃതദേഹങ്ങള്‍ വീട്ടില്‍ സൂക്ഷിച്ചു; പ്രതി കസ്റ്റഡിയില്‍

ഭാര്യയെയും മൂന്നു പെണ്‍മക്കളെയും ക്രൂരമായി കൊലപ്പെടുത്തുകയും മൃതദേഹങ്ങള്‍ രണ്ടു ദിവസം വീടിനുള്ളില്‍ സൂക്ഷിച്ചു വയ്ക്കുകയും ചെയ്ത പ്രതി അറസ്റ്റില്

ചെന്നൈ, കൊലപാതകം, അറസ്റ്റ്, പൊലീസ് chennai, murder, arrest, police
ചെന്നൈ| സജിത്ത്| Last Modified ശനി, 25 ജൂണ്‍ 2016 (15:40 IST)
ഭാര്യയെയും മൂന്നു പെണ്‍മക്കളെയും ക്രൂരമായി കൊലപ്പെടുത്തുകയും മൃതദേഹങ്ങള്‍ രണ്ടു ദിവസം വീടിനുള്ളില്‍ സൂക്ഷിച്ചു വയ്ക്കുകയും ചെയ്ത പ്രതി അറസ്റ്റില്‍‍. ചെന്നൈ സ്വദേശിയായ ചിന്നരാജനെയാണ് ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തത്.

ചിന്നരാജിന്റെ ഭാര്യ പാണ്ടിയമ്മാള്‍, ഇവരുടെ ആദ്യ വിവാഹത്തിലുണ്ടായ മക്കളായ പവിത്ര, പരിമല, സ്‌നേഹ എന്നിവരെയാണ് പ്രതി കഴിഞ്ഞ ചൊവ്വാഴ്ച ഇരുമ്പുദണ്ഡുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. രണ്ട് ദിവസത്തിനു ശേഷമാണ് സംഭവം പുറത്തറിഞ്ഞത്. അതുവരേയും ഇയാള്‍ മൃതദേഹങ്ങള്‍ക്കൊപ്പം വീട്ടില്‍ കഴിയുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു.

വീട്ടില്‍നിന്ന് രൂക്ഷമായ ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങിയതോടെ ചിന്നരാജ് താമസിച്ചിരുന്ന വീടിന്റെ ഉടമസ്ഥനാണ് ഇക്കാര്യം പൊലീസില്‍ അറിയിച്ചത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിനിടയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്ന് മറീന ബീച്ചിനു സമീപത്തുനിന്നാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരുമാസക്കാലമായി ഭാര്യയും മക്കളും ഇയാളെ വീട്ടില്‍ കയറാന്‍ അനുവദിച്ചിരുന്നില്ലെന്നും ഇതിനെ തുടര്‍ന്നുണ്ടായ വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ ഇയാള്‍ സമ്മതിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :