കാലിത്തീറ്റ കുംഭകോണക്കേസ്; ലാലുപ്രസാദ് യാദവ് കുറ്റക്കാരന്‍

റാഞ്ചി: | WEBDUNIA|
PRO
PRO
കാ‍ലിത്തീറ്റ കുംഭകോണക്കേസില്‍ ആര്‍ജെഡി അധ്യക്ഷന്‍ ലാലുപ്രസാദ് യാദവ് അടക്കം 46 പേരും കുറ്റക്കാര്‍. റാഞ്ചിയിലെ സിബിഐ പ്രത്യേക കോടതിയാണ് വിധി പ്രഖ്യാപിച്ചത്. വിധികേള്‍ക്കാന്‍ ലാലു റാഞ്ചിയിലെത്തിയിരുന്നു. 17 വര്‍ഷങ്ങള്‍ക്കുശേഷമാണ് വിധി പ്രഖ്യാപിക്കുന്നത്. ലാലു അഴിമതി, വഞ്ചന, ക്രിമിനല്‍ ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചെയ്തെന്നാണ് കോടതി കണ്ടെത്തിയത്. മൂന്നു മുതല്‍ ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കാം. ലാലുപ്രസാദ് അഴിക്കുള്ളിലാകുന്നതോടെ ലോക്സഭാംഗത്വം നഷ്ടപ്പെടും. അദ്ദേഹത്തെ അയോഗ്യനാക്കാനുള്ള നടപടി തിരഞ്ഞെടുപ്പ് കമ്മീഷന്‍ തുടങ്ങിക്കഴിഞ്ഞതായാണ് സൂചന.

മുന്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ 46 പ്രതികളാണു കേസിലുള്ളത്. സംസ്ഥാന വിഭജനത്തിനു മുന്‍പ് ബീഹാറില്‍ ഉള്‍പ്പെട്ടിരുന്ന ചൈബാസ ട്രഷറിയില്‍ നിന്ന് അനധികൃതമായി 37.7 കോടി രൂപ പിന്‍വലിച്ചെന്നാണ് കേസ്. ഇപ്പോള്‍ ജാര്‍ഖണ്ഡ് സംസ്ഥാനത്തിലാണ് ഈ ട്രഷറി. മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ കാലിത്തീറ്റ, മൃഗങ്ങള്‍ക്കുള്ള മരുന്ന്, ആശുപത്രി ഉപകരണങ്ങള്‍ എന്നിവ വാങ്ങുന്നതില്‍ കോടികളുടെ അഴിമതി നടത്തിയെന്നാണ് കേസ്.

കാലിത്തീറ്റ കുംഭകോണത്തില്‍ ആകെയുള്ള 61ല്‍ 53 കേസുകളാണ് സിബിഐ കോടതിയുടെ പരിഗണനയിലുള്ളത്. ലാലു പ്രസാദ് യാദവ് ഇതില്‍ അഞ്ചു കേസുകളിലാണ് ഉള്‍പ്പെട്ടിട്ടുള്ളത്. ലാലു പ്രതിയായ കേസുകളിലെ ആദ്യ വിധിയാണ് പ്രഖ്യാപിച്ചത്. തട്ടിപ്പ്, കാലിത്തീറ്റ കേസ് പുറത്തുവന്നത് 1996ലാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :