കടിക്കാന്‍ വന്ന പട്ടിയെ കല്ലെറിഞ്ഞു, പട്ടിയുടെ ഉടമസ്ഥന്‍ പതിമൂന്നുകാരനെ കുത്തിപരുക്കേല്‍പ്പിച്ചു; ഇത് ചോദിക്കാന്‍ എത്തിയ കുട്ടിയുടെ പിതാവിനും സഹോദരിക്കും ദാരുണാന്ത്യം

കടിക്കാന്‍ വന്ന പട്ടിയെ കല്ലെറിഞ്ഞോടിച്ച പതിമൂന്നുകാരനെ പട്ടിയുടെ ഉടമസ്ഥന്‍ കുത്തിപരുക്കേല്‍പ്പിച്ചു.

ബീഹാര്‍| സജിത്ത്| Last Updated: തിങ്കള്‍, 29 മെയ് 2017 (11:00 IST)
കടിക്കാന്‍ വന്ന പട്ടിയെ കല്ലെറിഞ്ഞോടിച്ച പതിമൂന്നുകാരനെ പട്ടിയുടെ ഉടമസ്ഥന്‍ കുത്തിപരുക്കേല്‍പ്പിച്ചു. പശുവിനെ മേയ്ക്കാന്‍ എത്തിയ പ്രദീപ് എന്ന പതിമൂന്നുകാരനെയാണ് നായയുടെ ഉടമസ്ഥന്‍ കത്തി ഉപയോഗിച്ച് കുത്തിയത്. രക്തത്തില്‍ കുളിച്ച് കിടക്കുന്ന മകനെ കണ്ട പിതാവ് ഭോല മുഖ്യ ഇത് ചോദിക്കാനായി എത്തി. എന്നാല്‍ ആ പിതാവിനേയും കുട്ടിയുടെ സഹോദരിയേയും പട്ടിയുടെ ഉടമസ്ഥന്‍ കുത്തിക്കൊലപ്പെടുത്തി.

ബീഹാറിലെ മധുബാനി ജില്ലയിലുള്ള ബച്ചിയിലാണ് ദാരുണമായ സംഭവം നടന്നത്. കുത്തേറ്റ പ്രദീപ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലാണ്. സംഭവത്തില്‍ പ്രതിഷേധവുമായി പ്രദേശവാസികള്‍ കൊലയാളിയുടെ വീടിന് തീവെച്ചു. തുടര്‍ന്ന് ജില്ലാ മജിസ്‌ട്രേറ്റ് സ്ഥലത്തെത്തി. പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചാണ് പ്രദേശവാസികളുടെ പ്രതിഷേധം നിയന്ത്രിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :