'ഇനിയാരേയും ഇതുപോലെ ശിക്ഷിക്കരുതേ ടീച്ചറേ’ - കുറിപ്പ് എഴുതിവെച്ച ശേഷം വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു

മരിക്കും മുമ്പേ അവന്‍ എഴുതിയത് ടീച്ചറെ കുറിച്ചായിരുന്നു!

aparna| Last Modified വ്യാഴം, 21 സെപ്‌റ്റംബര്‍ 2017 (14:00 IST)
അധ്യാപികയുടെ ക്രൂരപീഡനത്തില്‍ മനം‌നൊന്ത് അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. ‘ഇനി അരേയും ഇത്ര ക്രൂരമായി മര്‍ദ്ദിക്കരുതേ ടീച്ചറേ’ എന്ന് കുറിപ്പെഴുതി വെച്ച ശേഷമായിരുന്നു വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തത്.

യുപിയിലെ ഗോരഖ്പുരില്‍ ബുധനാഴ്ചയായിരുന്നു സംഭവം. സെന്റ് ആന്റണി കോണ്‍വന്റ് സ്‌കൂള്‍ അഞ്ചാം ക്ലാസ്സ് വിദ്യാര്‍ഥിയായ നവനീത് പ്രകാശാണ് വിഷം കഴിച്ച്‌ മരിച്ചത്. ‘ഇനിയാരേയും ഇങ്ങനെ ക്രൂരമായി മര്‍ദ്ദിക്കരുതെന്ന് ടീച്ചറോട് പറയണേ’ എന്ന് എഴുതി വെച്ച ശേഷമാണ് നവനീത് ആത്മഹത്യ ചെയ്തത്.

മൂന്ന് മണിക്കൂറോളം അധ്യാപിക തന്നെ ബെഞ്ചിനു മുകളില്‍ കയറ്റി നിര്‍ത്തിയെന്നും മോശമായി പെരുമാറിയെന്നും കുറിപ്പില്‍ പറയുന്നു. നനനീതിന്റെ ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. അധ്യാപികയ്ക്കെതിരെ കുട്ടിയുടെ മാതാപിതാക്കള്‍ പരാതി നല്‍കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :