ആശ്രമത്തിലെ സ്ത്രീകളെ പുരുഷ അനുയായികള്‍ നോക്കിയാല്‍ ഗുര്‍മീതിന് സഹിക്കില്ല !

ഗുര്‍മീതിന്റെ പുരുഷ അനുയായികള്‍ ആശ്രമത്തിലെ സ്ത്രീകളെ നോക്കാന്‍ പാടില്ല, അതിനൊരു കാരണമുണ്ട് !

AISWARYA| Last Modified വെള്ളി, 22 സെപ്‌റ്റംബര്‍ 2017 (13:06 IST)
പീഡനക്കേസില്‍ അറസ്റ്റിലായ ഗുര്‍മീതിന്റെ പുരുഷ അനുയായികളില്‍ ഭൂരിപക്ഷം പേരും സ്വവര്‍ഗാനുരാഗികള്‍ ആണ് എന്ന് റിപ്പോര്‍ട്ട്. ഗുര്‍മീതിന്റെ അനുയായി ആയിരുന്ന ഗുര്‍ദസ് സിങ് തൂറാണ് ഇത് വെളിപ്പെടുത്തിയത്.

ദേരാ സച്ചാ സൌദയില്‍ പുരുഷന്മാര്‍ക്ക് സ്ത്രീകളെ നോക്കാന്‍ പോലും പാടില്ലായിരുന്നു. ഈ സാഹചര്യത്തില്‍ അവര്‍ക്ക് സ്വവര്‍ഗാനുരാഗികള്‍ ആയി മാറുകയെ രക്ഷയുണ്ടായിരുന്നുള്ളുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഗുര്‍മീതിന് ഓരോ ദിവസവും ഓരോ പെണ്‍കുട്ടികള്‍ ആയിരുന്നു. ഗുര്‍മീതിന് രാത്രിയില്‍ പെണ്‍കുട്ടികളെ എത്തിക്കാന്‍ പ്രത്യേക പെണ്‍ഗുണ്ടാ സംഘം തന്നെ ഉണ്ടെന്ന വാര്‍ത്ത നേരത്തെ വൈറലായിരുന്നു.

അതേസമയം പീഡനക്കേസില്‍ അറസ്റ്റിലായ ദേര സച്ഛ സൗധ തലവന്‍ ഗുര്‍മീത് റാം റഹീമിന്റെ വളര്‍ത്തു മകള്‍ ഹണിപ്രീതിനെ കണ്ടെത്താനായി പെലീസ് തിരച്ചില്‍ ശക്തമാക്കിയിരുക്കുകയാണ്. ഹണിപ്രീത് രാജസ്ഥാനിലെ ശ്രീ ഗംഗാനഗറില്‍ ഉണ്ടെന്ന് രഹസ്യവിവരത്തെ തുടര്‍ന്ന് അന്വേഷണം രാജസ്ഥാനിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ്.

രാജസ്ഥാനിലെ ഹനുമന്‍ഗഡില്‍ ഹണിപ്രീത് ഉണ്ടെന്നും ഇന്ത്യയില്‍ നിന്നും രക്ഷപ്പെടാന്‍ അവര്‍ ശ്രമിക്കുകയാണെന്നും പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന്
ആ പ്രദേശങ്ങളില്‍
പൊലീസ് പരിശോധന നടത്തിയെങ്കിലും ഹണിയെ പിടികൂടാന്‍ കഴിഞ്ഞില്ല.

അതേ സമയം ഗുര്‍മീതിന്റെയും ഹണിപ്രീത് സിങിന്റെയും ജീവിതത്തെ അടിസ്ഥാനമാക്കി ബോളിവുഡില്‍ സിനിമ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അശുതോഷ് മിശ്ര സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഗുര്‍മീത് റാം റഹിം സിങായി എത്തുന്നത് റാസ മുറാദാണ്. വിവാദങ്ങളിലൂടെ ശ്രദ്ധേയായ ബോളിവുഡ് താരം രാഖി സാവന്താണ് ഹണി പ്രീതായി വേഷമിടുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :