ആശുപത്രി അധികൃതര്‍ ആംബുലൻസ് നല്‍കിയില്ല; മകന്റെ മൃതദേഹം തോളിലിട്ട് പിതാവ് നടന്നു

മകന്റെ മൃതദേഹം തോളിലിട്ട് നീങ്ങുന്ന പിതാവിന്റെ ദൃശ്യങ്ങൾ വൈറലാകുന്നു

AISWARYA| Last Modified ചൊവ്വ, 2 മെയ് 2017 (14:34 IST)
ആംബുലൻസോ മറ്റു വാഹനമോ ലഭിക്കാത്തതിനെ തുടർന്ന് പതിനഞ്ചുകാരനായ മകന്റെ മൃതദേഹം തോളിലിട്ട് കൊണ്ട് പോകുന്ന പിതാവിന്റെ ദൃശ്യങ്ങൾ വൈറലാകുന്നു. ഉത്തരപ്രദേശിലാണ് ഇത്തരത്തില്‍ നാടിനെ മൊത്തം വിഷമത്തിലാക്കിയ ഈ സംഭവം നടന്നത്.

സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് മരിച്ച് പുഷ്പേന്ദ്രന്‍ എന്ന കൗമാരക്കാര​നെ തന്റെ വീട്ടിലേക്ക് കൊണ്ട് പോകാന്‍ വാഹനം കിട്ടാതതിനെ തുടര്‍ന്ന് ഉദയ്‌വീര്‍ എന്ന പിതാവ് മകനെ തോക്കില്‍ ചുമന്ന് നടന്നത്. കാല് വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ച മകന്‍ മരിച്ചെന്ന് ഡോക്ടര്‍മാര്‍ വിധി എഴിതിയിരുന്നു.

കുട്ടിയെ വിശദമായി പരിശോധിക്കാൻ പോലും ഡോക്​ടർമാർ തയാറായില്ലെന്നും കുട്ടിയുടെ മൃതദേഹം ആശുപത്രിയിൽ നിന്ന്​ ഉടൻ മാറ്റണമെന്ന്​ അവർ ആവശ്യപ്പെട്ടു. മൃതദേഹം കൊണ്ട് പോകാന്‍ സൗജന്യ ആംബുലൻസ് പോലും അധികൃതര്‍ അനുവദിച്ചില്ലെന്നും ഉദയ്​വീർ പറഞ്ഞു.

കാലുവേദനയെ തുടര്‍ന്ന് കുട്ടിയെ രണ്ട് തവണ ആശുപത്രിയില്‍ എത്തിച്ചിരുന്നു എന്നാല്‍ ആവശ്യത്തിനുള്ള വൈദ്യസഹായം നല്‍കിയില്ലെന്നും പിതാവ് പരാതിപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുമെന്ന് മെഡിക്കല്‍ ഒഫീസര്‍ രാജീവ് യാദവ് അറിയിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :