പതിനാലു വയസ്സുള്ള പെൺകുട്ടികളെ പൊലീസുകാർ നഗ്നരാക്കി പീഡിപ്പിക്കുന്നു; വനിതാ ജെയിലറുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

ചെറിയ കുട്ടികളെ നഗ്നരാക്കി മാറിലും കൈകളിലും ഷോക്കടിപ്പിക്കും, ഈ മൂന്നാംമുറയുടെ ആവശ്യമെന്തെന്ന് ജയിലർ

റായ്പൂര്‍| aparna shaji| Last Updated: ബുധന്‍, 3 മെയ് 2017 (07:40 IST)
ആദിവാസി പെൺകുട്ടികൾക്ക് നേരെ ഛത്തീസ്ഗഢ് പൊലീസ് നടത്തുന്ന ക്രൂരതകൾ വെട്ടിത്തുറന്ന് പറഞ്ഞ് റായ്പൂര്‍ സെന്‍ട്രല്‍ ജെയില്‍ ഡെപ്യൂട്ടി ജെയിലര്‍ വര്‍ഷ ഡോണ്‍ഗ്രേ. വെറും പതിനാലും പതിനാറും വയസ്സുള്ള ആദിവാസി പെണ്‍കുട്ടികളെ ഛത്തീസ്ഗഢ് പൊലീസ് പൊലീസ് സ്റ്റേഷനുകളിൽ വെച്ച് പീഡിപ്പിക്കാറുണ്ടെന്ന് വർഷ ഫേസ്ബുക്കിൽ കുറിച്ചു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ നഗ്നരാക്കി അവരുടെ മാറിലും കൈകളിലും ഷോക്കടിപ്പിക്കാറുണ്ട്. പ്രായപൂര്‍ത്തിയാവാത്ത ആദിവാസി പെണ്‍കുട്ടികള്‍ക്ക് നേരെ മൂന്നാംമുറ പ്രയോഗിക്കുന്നത് എന്തിനാണ്. ചെറിയ ആദിവാസി പെണ്‍കുട്ടികളെ പീഢിപ്പിക്കുന്നതിന് താൻ ദൃക്‌സാക്ഷിയാണെന്നും വർഷ വ്യക്തമാക്കുന്നു.

ആത്മപരിശോധന നടത്തേണ്ടത് നമ്മ‌ളാണ്. ബസ്തറില്‍ ഏത് വശത്തായാലും കൊല്ലപ്പെടുന്നത് നമ്മുടെ ആളുകളാണ്. മുതലാളിത്തത്തിന്റെ ശക്തിപ്രയോഗമാണ് ബസ്തറില്‍ നടക്കുന്നത്. ആദിവാസികള്‍ അവരുടെ ഭൂമിയില്‍ നിന്നും പുറത്താവുകയാണ്. അതിനായി അവരുടെ ഗ്രാമങ്ങള്‍ തീവെച്ച് നശിപ്പിക്കുന്നു. സ്ത്രീകളെ ബലാല്‍സംഗം ചെയ്യുന്നു. എല്ലാം ഭൂമിയും കാടും പിടിച്ചടക്കാന്‍ വേണ്ടിയാണെന്നും വർഷ ഫേസ്ബുക്കി കുറിച്ചു. വിവാദമായതിനെ തുടര്‍ന്ന് വര്‍ഷ ഫെയ്‌സ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :