വ്യാപം കേസിലെ സിബിഐ അന്വേഷണം: ഹർജി സുപ്രീംകോടതി വ്യാഴാഴ്ച പരിഗണിക്കും

  വ്യാപം കേസ് , സുപ്രീംകോടതി , സിബിഐ അന്വേഷണം , കേസ്
ന്യൂഡൽഹി| jibin| Last Modified ചൊവ്വ, 7 ജൂലൈ 2015 (12:34 IST)
വ്യാപം നിയമന അഴിമതിയുമായി ബന്ധപ്പെട്ട കേസ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ടുള്ള എല്ലാ ഹര്‍ജികളും സുപ്രീം കോടതി വ്യാഴാഴ്ച പരിഗണിക്കും. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദ്വിഗ്വിജയ് സിംഗും കുംഭകോണം പുറത്തു കൊണ്ടുവന്ന ആശിഷ് ചതുർവേദി, ഡോ ആനന്ദ് റാണി, പ്രശാന്ത് പാണ്ഡേ എന്നിവരാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. കൂടാതെ കേസിലെ ആറോളം ഹര്‍ജികളും പരിഗണിക്കും.

വ്യാപവുമായി ബന്ധപ്പെട്ട മറ്റ് കേസുകൾ കൂടി ഉള്ളതിനാലാണ് ഈ ഹർജികൾ 9ന് പരിഗണിക്കാൻ മാറ്റുന്നതെന്ന് ചീഫ് ജസ്റ്റിസ് എച്ച്എൽ ദത്തു അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ച് പറഞ്ഞു. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൌഹാന്‍ മാറിനിന്നു കോടതിയുടെ മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷണം നടത്തണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. സിബിഐ അന്വേഷണത്തിനു തങ്ങള്‍ ഉദ്ദേശിക്കുന്നില്ലെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

കേസുമായി ബന്ധപ്പെട്ട് 45 പേർ മരണപ്പെട്ടിട്ടുണ്ട്. അതിനാൽ തന്നെ കോടതി സ്വമേധയാ കേസെടുക്കണമെന്നും ആം ആദ്മി നേതാവ് ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഹൈക്കോടതി വിധിയെ തുടർന്ന് കേസിന്റെ അന്വേഷണത്തിന് പ്രത്യേക സംഘത്തെ മദ്ധ്യപ്രദേശ് സർക്കാർ നിയോഗിച്ചിരുന്നു. നാലു മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കാനാണ് സുപ്രീംകോടതി സംഘത്തോട് നിർദ്ദേശിച്ചിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :