എതിരാളികളെ കൊന്നൊടുക്കിയ ക്രിമിനലാണ് ലെനിന്‍: ടി ജി മോഹന്‍‌ദാസ്

ലെനിന്റെ പ്രതിമ തകര്‍ക്കാന്‍ കൂടാന്‍ പറ്റിയില്ലല്ലോ, ആ വിഷമമേ ഉള്ളൂവെന്ന് ടി ജി മോഹന്‍‌ദാസ്

aparna| Last Modified ബുധന്‍, 7 മാര്‍ച്ച് 2018 (11:28 IST)
തെരഞ്ഞെടുപ്പില്‍ ജയിച്ചതോടെ ത്രിപുരയില്‍ വ്യാപക ആക്രമണം അഴിച്ചു വിട്ടിരിക്കുകയാണ് ബിജെപി. അക്രമണത്തിന് ചുക്കാന്‍ പിടിക്കുന്ന ബിജെപിയെ ന്യായീകരിച്ച് ആര്‍എസ്എസ് നേതാവ് ടിജി മോഹന്‍ദാസ്. ത്രിപുരയിലെ ലെനിന്റെ പ്രതിമ തകര്‍ക്കാന്‍ കൂടാന്‍ കഴിയാത്തതില്‍ താന്‍ ഖേദിക്കുന്നുവെന്നും മോഹന്‍ദാസ് പറഞ്ഞു.

ലെനിന്റെ പ്രതിമ നീക്കം ചെയ്യുന്നതിലൂടെ പ്രത്യേക പ്രശ്നങ്ങള്‍ ഒന്നും ഉണ്ടാകുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ വാദം. എതിരാളികളെ മുഴുവന്‍ കൊന്നൊടുക്കി കമ്മ്യൂണിസം നടപ്പാക്കിയ ക്രിമിനലാണ് ലെനിന്‍. അദ്ദേഹത്തിന് ഒരു മഹത്വവും ഇല്ലെന്ന നിലപാടിലാണ് മോഹന്‍‌ദാസ്. കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടര്‍ ടി.വി നടത്തിയ ചാനല്‍ ചര്‍ച്ചക്കിടെയായിരുന്നു ടി.ജി മോഹന്‍ദാസിന്റെ പരാമര്‍ശം.

അതേസമയം, ത്രിപുരയിലെ സ്ഥിതി ആകെ വഷളാവുകയാണ്. നിരവധി സിപിഐ എം പ്രവര്‍ത്തകരുടെ വീടുകളും ഓഫീസുകളും ബിജെപി സംഘം അക്രമിക്കുകയുണ്ടായി. ഒട്ടേറെപേര്‍ പരിക്കേറ്റ് ചികിത്സയിലാണ്. കോണ്‍‌ഗ്രസ് അനുഭാവികള്‍ക്ക് നേരേയും ആക്രമണം ഉണ്ടായി. ത്രിപുരയില്‍ സ്ഥാപിച്ചിരുന്ന ലെനിന്റെ പ്രതിമ തകര്‍ക്കുന്ന ബിജെപി പ്രവര്‍ത്തകരുടെ വീഡിയോ നേരത്തെ പുറത്തുവന്നിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :