മൊബൈല്‍ ചാര്‍ജറിനെ ചൊല്ലി തര്‍ക്കം: വിദ്യാര്‍ഥിയെ സുഹൃത്തുക്കള്‍ കൊലപ്പെടുത്തി

ന്യൂഡല്‍ഹി| Last Modified ശനി, 18 ഒക്‌ടോബര്‍ 2014 (12:10 IST)
മൊബൈല്‍ ചാര്‍ജറിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ പതിനേഴുകാരനായ വിദ്യാര്‍ഥി കൊല്ലപ്പെട്ടു. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ റണ്‍ഹോള മേഖലയില്‍ വ്യാഴാഴ്ചയാണ് സംഭവം. പ്രതികളായ മൂന്നു സുഹൃത്തുക്കളെ പൊലീസ് അറസ്റ്റു ചെയ്തു ജുവനൈല്‍ ജസ്റ്റീസ് ബോര്‍ഡിനു മുമ്പാകെ ഹാജരാക്കി. കൊല്ലപ്പെട്ടയാളുടെയും പ്രതികളുടെയും വിവരം പോലീസ് പുറത്തുവിട്ടിട്ടില്ല.

സുഹൃത്തിന്റെ പക്കല്‍ നിന്നും പതിനേഴുകാരനായ വിദ്യാര്‍ഥി കടം വാങ്ങിയ മൊബൈല്‍ ചാര്‍ജര്‍ നിലത്തുവീണ് പൊട്ടിപ്പോയി. തുടര്‍ന്ന് മൊബൈല്‍ ചാര്‍ജര്‍ തിരിച്ചുവാങ്ങാനെത്തിയ സുഹൃത്തുക്കള്‍ ഇതറിഞ്ഞ് ക്ഷുഭിതരാവുകയും യുവാവിനെ മര്‍ദ്ദിക്കുകയും ചെയ്തു.

ഇതിനിടെ നെഞ്ചിനേറ്റ ഇടിയെ തുടര്‍ന്ന് വിദ്യാര്‍ഥി അബോധാവസ്ഥയിലായി. ഇതോടെ ഭയന്നുപോയ വിദ്യാര്‍ഥികള്‍ സുഹൃത്തിനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. ആശുപത്രി അധികൃതരാണ് സംഭവം പൊലീസില്‍ അറിയിച്ചത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :