സ്പൈസ് ജെറ്റ് വിമാന സര്‍വ്വീസുകള്‍ പുനരാരംഭിച്ചു

ന്യൂഡല്‍ഹി| Last Modified ബുധന്‍, 17 ഡിസം‌ബര്‍ 2014 (16:54 IST)

സ്പൈസ് ജെറ്റ് വിമാന സര്‍വ്വീസുകള്‍ പുനരാരംഭിച്ചു.ഇന്ധം ലഭ്യതയില്ലാത്തതിനെത്തുടര്‍ന്ന് നേരത്തെ സ്പൈസ് ജെറ്റ് ആഭ്യന്തര സര്‍വ്വീസ് നിറുത്തിവച്ചിരുന്നു.അടയ്ക്കേണ്ട് തുകയില്‍ കുടിശിക വരുത്തിയതിനെത്തുടര്‍ന്ന് ഇന്ധന കമ്പനികള്‍ സപൈസ് ജെറ്റിന് ഇന്ധനം നല്‍കുന്നത് നിറുത്തിവച്ചിരുന്നു. ഈ പ്രശ്നങ്ങള്‍ക്ക് പരിഹാരമായെന്നാണ് റിപ്പോര്‍ട്ടുകള്‍.

മുന്‍ സര്‍ക്കാരിന്റെ തെറ്റായ യങ്ങളാണ് പ്രതിസന്ധിക്ക് വഴിവച്ചതെന്ന് സ്പൈസ് ജെറ്റ് ആരോപണം ഉന്നയിച്ചിരുന്നു. 2000 കോടി രൂപയുടെ കടബാധ്യതയാണുള്ള സ്പൈസ് ജെറ്റ് അടിയന്തര സാമ്പത്തിക സഹായം തേടി സര്‍ക്കാരിനെ സമീപിച്ചിരുന്നു.എന്നാല്‍ ഇത് സംബന്ധിച്ച് വ്യോമയാന മന്ത്രാലയത്തില്‍ നിന്ന് കാര്യമായ ഉറപ്പ് കമ്പനിയ്ക്ക് ലഭിച്ചിരുന്നില്ല. ഈ മാസം 1800ഓളം സര്‍വീസുകള്‍ നേരത്തെ സ്പൈസ് ജെറ്റ് റദ്ദാക്കിയിരുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :