ഇന്ത്യന്‍ അന്തര്‍വാഹിനിയുടെ രഹസ്യ വിവരങ്ങള്‍ ഫ്രഞ്ച് കമ്പനിയില്‍ നിന്ന് ചോര്‍ന്നു; ആശങ്കയോടെ പ്രതിരോധ മന്ത്രാലയം

ഇന്ത്യന്‍ അന്തര്‍വാഹിനിയുടെ രഹസ്യങ്ങള്‍ ചോര്‍ന്നു

ന്യൂഡല്‍ഹി| priyanka| Last Modified ബുധന്‍, 24 ഓഗസ്റ്റ് 2016 (10:31 IST)
ഇന്ത്യയുടെ അന്തര്‍വാഹിനികളുെട സാങ്കേിക വശങ്ങളെ സംബന്ധിച്ച തന്ത്രപ്രധാന വിവരങ്ങള്‍ ചോര്‍ന്നു. ഇന്ത്യയ്ക്ക് വേണ്ടി തന്ത്രപ്രധാനമായ അന്തര്‍വാഹിനി നിര്‍മ്മിച്ചുകൊണ്ടിരുന്ന ഫ്രഞ്ച് ആയുധ കമ്പനി ഡിസിഎന്നില്‍ നിന്നാണ് രഹസ്യ വിവരങ്ങള്‍ ചോര്‍ന്നത്. ഒരു ഓസ്‌ട്രേലിയന്‍ പത്രമാണ് ഇക്കാര്യങ്ങള്‍ പുറത്ത് വിട്ടത്. 2011ല്‍ ഒരു മുന്‍ ഫ്രഞ്ച് നേവി ഉദ്യോഗസ്ഥനാണ് വിവരങ്ങള്‍ മോഷ്ടിച്ചതെന്നും അക്കാലത്ത് ഡിസിഎന്നിന്റെ സഹ
കോണ്‍ട്രാക്ടറായിരുന്നു അദ്ദേഹമെന്നും ആണ് വിവരങ്ങള്‍ പുറത്തുവിട്ട ഓസ്‌ട്രേലിയന്‍ പത്രം പറയുന്നത്.

ഇന്ത്യയ്ക്ക് വേണ്ടി നിര്‍മ്മിക്കുന്ന യുദ്ധാവശ്യങ്ങള്‍ക്ക് ഉപയോഗിക്കേണ്ട സ്‌കോര്‍പീന്‍ ക്ലാസ് അന്തര്‍വാഹിനിയെ പറ്റിയുള്ള രഹസ്യങ്ങളാണ് ചോര്‍ന്നതെന്ന് റിപ്പോര്‍ട്ടുകള്‍.
ഇന്ത്യയ്ക്ക് വേണ്ടി ആറ് സ്‌കോര്‍പീന്‍ ക്ലാസ് അന്തര്‍ വാഹിനികളാണ് ഡിസിഎന്‍ നിര്‍മ്മിക്കുന്നത്. ഇതിന്റെ പരീക്ഷണ ഓട്ടം 2015 ല്‍ നടന്നിരുന്നു. ഇന്ത്യന്‍ നാവിക സേനയ്ക്ക് ഇത് കൈമാറാനിരിക്കെയാണ് ഗുരുതരമായ രഹസ്യ ചോര്‍ച്ച ഉണ്ടായിരിക്കുന്നത്.


കമ്പനിയില്‍ നിന്ന് 22,000 പേജുകള്‍ അടങ്ങുന്ന വിവരങ്ങളാണ് ചോര്‍ന്നിരിക്കുന്നത്. അന്തര്‍വാഹിനിയില്‍ നിന്ന് കപ്പലുകള്‍ക്കെതിരെ തൊടുക്കുന്ന ടോര്‍പ്പിഡോകളുടെ വിക്ഷേപണ സംവിധാനം, വിവിധ വേഗതയില്‍ അന്തര്‍വാഹനിയില്‍ നിന്ന് പുറപ്പെടുന്ന ശബ്ദം, വെള്ളത്തിനടിയില്‍ എത്ര ആഴത്തില്‍ കിടക്കാം തുടങ്ങിയ ഏറ്റവും പ്രധാനമായ വിവരങ്ങളാണ് ചോര്‍ന്നിരിക്കുന്നത്.

അന്തര്‍വാഹിനിയിലെ സെന്‍സറുകള്‍ ആശയ വിനിമയം, ഗതിനിര്‍ണയം തുടങ്ങിയ കാര്യങ്ങളും ചേര്‍ന്നതില്‍ പെടുന്നു. 3.9 ബില്യണ്‍ ഡോളറിന്റെ ഇടപാടണ് ഇന്ത്യയ്ക്ക് ഡിസിഎന്നുമായി ഉണ്ടായിരുന്നത്. സംഭവത്തെപ്പറ്റി ഫ്രാന്‍സ് അന്വേഷണം പ്രഖ്യാപിച്ചു കഴിഞ്ഞു. വിവരങ്ങള്‍ പുറത്തായത് തങ്ങളുടെ ഇടപാടുകാരെ കാരയമായി ബാധിച്ചതായി ഡിസിഎന്‍ പുറത്ത് വിട്ട പത്രക്കുറിപ്പില്‍ പറയുന്നു. അതേസമയം വിവരങ്ങള്‍ ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ പല കമ്പനികളിലേക്കും കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരങ്ങള്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :