ബാംഗ്ലൂര്‍ പീഡനം: തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ച സ്കൂള്‍ ചെയര്‍മാന്‍ അറസ്റ്റില്‍

ബാംഗ്ലൂര്‍| Last Modified ബുധന്‍, 23 ജൂലൈ 2014 (14:08 IST)
ബാംഗ്ലൂര്‍ സ്‌കൂളില്‍ ആറ് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതിന് സ്‌കൂള്‍ ചെയര്‍മാന്‍ അറസ്റ്റില്‍. ബാലനീതി നിയമപ്രകാരവും തെളിവ് നശിപ്പിക്കല്‍ കുറ്റത്തിനുമാണ് ചെയര്‍മാന്‍ റസ്റ്റം കേര്‍വല്ലയെ പൊലീസ് അറസ്റ്റ് ചെയ്തത്.

വിദ്യാര്‍ഥിക്ക് സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതില്‍ ചെയര്‍മാന്‍ പരാജയപ്പെട്ടെന്നും സംഭവത്തെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നതിന് വിസമ്മതിച്ചെന്നും ബാംഗ്ലൂര്‍ പോലീസ് കമ്മീഷണര്‍ എം എന്‍ റെഡ്ഡി പറഞ്ഞു. കേസില്‍ രണ്ടാമത്തെ അറസ്റ്റാണ് ഇന്നുണ്ടായത്.

നേരത്തേ സ്‌കൂളിലെ കായികാധ്യാപകന്‍ മുസ്തഫ ഏലിയാസ് മുന്നയെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ ലാപ്‌ടോപ്പില്‍ നിന്ന് കുട്ടികളുടെ നഗ്‌നചിത്രങ്ങളും ഫോട്ടോകളും പൊലീസ് കണ്ടെടുത്തിരുന്നു. ഈ മാസം രണ്ടിനാണ് വിബ്ജിയോര്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനി ബലാത്സംഗത്തിന് ഇരയായത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :