വാരണാസി|
VISHNU N L|
Last Modified ചൊവ്വ, 24 മാര്‍ച്ച് 2015 (18:45 IST)
രാജ്യത്ത് പുതിയ വര്‍ഗീയ വുവാദവുമായി ദ്വാരകാ പീഠിലെ ശങ്കരാചാര്യര്‍ വീണ്ടും രംഗത്ത്. രാജ്യത്ത് ലക്ഷക്കണക്കിന് ഭക്തരുള്ള
സായിബാബ മുസ്ലീമായിരുന്നു എന്നും അദ്ദേഹം ഹിന്ദുക്കള്‍ക്ക് നിഷിദ്ധമായ കാളയിറച്ചി കഴിക്കുന്ന ആളായിരുന്നു എന്നും , മരിച്ചവര്‍ക്ക് വേണ്ടി ഇസ്ലാമിക ആചാരമായ
ഫതീഹ വായിച്ചിരുന്നതായും ആരോപിച്ചുകൊണ്ടായിരുന്നു ദ്വാരകാ പീഠിലെ ശങ്കരാചാര്യര്‍
സ്വരൂപാനന്ദ സരസ്വതി രംഗത്ത് വന്നത്.
എല്ലാവരുടേയും യജമാനൻ ഒന്നാണ്' എന്ന വാക്കുകൾ ഗുരു നാനാക്കിന്റെയാണെന്നും സായി ബാബയുടേതല്ലെന്നും വ്യക്തമാക്കിയ അദ്ദേഹം ഹിന്ദു ക്ഷേത്രങ്ങളിൽ സായി വിഗ്രഹങ്ങൾ പ്രതിഷ്ഠിക്കുന്നത് ഗവൺമെന്റ് തടയണമെന്ന് വ്യക്തമാക്കി. സായി ട്രസ്റ്റ് ജനങ്ങളെ വിഡ്ഢിയാക്കുകയാണെന്നും അവർ ജനങ്ങളിൽ നിന്നും ശേഖരിച്ച 13 ബില്യണിലധികം തുക 13 ബാങ്കുകളിലായി സൂക്ഷിച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുമ്പും സായിബാബ മുസ്ലിമായിരുന്നു എന്നും ഹിന്ദുക്കള്‍ സായിബാബയെ ആരാധിക്കരുതെന്നും ആഹ്വാനം ചെയ്തിരുന്നു. ഇത് വന്‍ വിവാദങ്ങള്‍ ഉണ്ടക്കിയിരുന്നു. രാജ്യമെമ്പാടുമുള്ള സായി ഭക്തര്‍ ഇതിനെതിരെ പ്രതിഷേധിക്കുകയും പ്രകടനം നടത്തുകപോലുമുണ്ടായി. എന്നല്‍ തന്റെ നിലപാട് കൂടുതല്‍ കടുപ്പിക്കുകയാണ് ശങ്കരാചാര്യര്‍ ചെയ്തിരിക്കുന്നത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.