എല്ലാവര്‍ക്കും എല്ലാ ആരാധനാലയങ്ങളിലും പ്രവേശനം നല്‍കണം: ജയറാം രമേഷ്

ന്യൂഡല്‍ഹി| Sajith| Last Modified ശനി, 30 ജനുവരി 2016 (12:15 IST)
ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കരുതെന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാട് എഐസിസി തള്ളി. എല്ലാവര്‍ക്കും എല്ലാ ആരാധനാലയങ്ങളിലും പ്രവേശനം നല്‍കണമെന്നതാണ് പാര്‍ട്ടിയുടെ നിലപാടെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് വ്യക്തമാക്കി.

സംസ്ഥാന സര്‍ക്കാര്‍ വിഷയത്തില്‍ സുപ്രീം കോടതിയില്‍
ഹര്‍ജി കൊടുക്കാനിരിക്കെയാണ് കോണ്‍ഗ്രസ് അഖിലേന്ത്യാ നേതൃത്വത്തിന്റെ ഈ നിലപാട്.

ശബരിമലയില്‍ സ്ത്രീകള്‍ക്കും പ്രവേശനം നല്‍കണമെന്ന് ആവശ്യപ്പെട്ട് മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജി പിന്‍വലിക്കാനും സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കാന്‍ കഴിയില്ലെന്ന ഹര്‍ജി സമര്‍പ്പിക്കാനുമായിരുന്നു സംസ്ഥാനസര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്റിന്റെ ഇടപെടല്‍ ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനു തിരിച്ചടിയായിരിക്കുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :