ഭരണം കിട്ടിയെന്നു കരുതി കൂടുതല്‍ കളിക്കേണ്ട; കേരളം സിപിഎമ്മാണ് ഭരിക്കുന്നതെങ്കില്‍ ഇന്ത്യ ഭരിക്കുന്നത് ബിജെപിയാണ്- സിപിഎമ്മിന് നേരെ ഭീഷണി സ്വരവുമായി കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്

അക്രമങ്ങളോട് യാതൊരു വിധ മൃദു സമീപനവും കേന്ദ്രം സ്വീകരിക്കില്ല

രവിശങ്കര്‍ പ്രസാദ് , സി പി എം , തെരഞ്ഞെടുപ്പ് ഫലം , ബിജെപി
ന്യൂഡല്‍ഹി| jibin| Last Modified ശനി, 21 മെയ് 2016 (17:52 IST)
സിപിഎമ്മിന് നേരെ ഭീഷണി സ്വരവുമായി കേന്ദ്രവിവര സാങ്കേതിക വകുപ്പ് മന്ത്രി രവിശങ്കര്‍ പ്രസാദ് രംഗത്ത്. കേരളം സിപിഎമ്മാണ് ഭരിക്കുന്നതെങ്കില്‍ ഇന്ത്യ ഭരിക്കുന്നത് ബിജെപിയാണെന്ന ഓർമ വേണം. തങ്ങളുടെ പ്രവര്‍ത്തകര്‍ക്കെതിരായുള്ള അക്രമങ്ങള്‍ ഗൗരവമായി കാണും. ബിജെപി പ്രവര്‍ത്തകര്‍ക്കും കേരളത്തില്‍ ജീവിക്കാനുള്ള അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അക്രമങ്ങളോട് യാതൊരു വിധ മൃദു സമീപനവും കേന്ദ്രം സ്വീകരിക്കില്ല. സംഘപരിവാറിനെതിരായ അക്രമങ്ങളെ പാർലമെന്റിലും പുറത്തും നേരിടുക തന്നെ ചെയ്യും. ഇന്ത്യയിലെ 14 സംസ്ഥാനങ്ങളും ഭരിക്കുന്നത് ബിജെപിയാണ്. ഇതിനാല്‍
സിപിഎം അക്രമം അവസാനിപ്പിക്കണമെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

തെരഞ്ഞെടുപ്പ് ഫലം വന്നതിനു ശേഷം കേരളത്തിൽ സിപിഎം അക്രമം അഴിച്ചുവിടുകയാണ്. ഇത് ഒരിക്കലും
അംഗീകരിക്കാനാവില്ല. അക്രമങ്ങളോട് തങ്ങള്‍ യാതൊരു അനുകമ്പയും കാണിക്കില്ലെന്നും രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കി.

തെരെഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം കേരളത്തില്‍ വ്യാപകമായ അക്രമങ്ങളാണ് ഉണ്ടായത്. കയ്പമംഗലത്ത് തെരെഞ്ഞെടുപ്പ് വിജയാഹ്ളാദത്തിനിടെ ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടിരുന്നു. നിരവധി പ്രവർത്തകർ ആശുപത്രിയിലാണ്. അമ്പതിലധികം ആക്രമണ സംഭവങ്ങളാണ് സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലായി നടന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :