ഇന്‍ഫോസിസ് ജീവനക്കാരി രസിലയുടെ മരണം; അറസ്റ്റിലായ ആള്‍ ആത്മഹത്യക്ക് ശ്രമിച്ചെന്ന് പൊലീസ്

രസിലയുടെ മരണം: സുരക്ഷ ജീവനക്കാരന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

പുനെ| Last Modified ചൊവ്വ, 31 ജനുവരി 2017 (19:55 IST)
ഇന്‍ഫോസിസ് ജീവനക്കാരി രസിലയെ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. അറസ്റ്റിലായ സുരക്ഷാ ജീവനക്കാരന്‍ ആണ് താന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നെന്ന് പറഞ്ഞതായി പൊലീസ് വ്യക്തമാക്കി. ചോദ്യം ചെയ്യലിനിടെയാണ് കൊലപാതകത്തിനു ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായി ജീവനക്കാരന്‍ വെളിപ്പെടുത്തിയത്.

എന്നാല്‍, ജീവനക്കാരന്റെ വെളിപ്പെടുത്തല്‍ പൊലീസ് മുഖവിലയ്ക്ക് എടുത്തിട്ടില്ല. സഹതാപം പിടിച്ചു പറ്റാന്‍ വേണ്ടിയുള്ള ശ്രമമാണ് സുരക്ഷ ജീവനക്കാരന്‍ നടത്തുന്നതെന്ന് ആണ് പൊലീസിന്റെ പക്ഷം. കൊല നടത്താന്‍ ഇയാള്‍ നേരത്തെ തന്നെ പദ്ധതി തയ്യാറാക്കിയിരുന്നതായും പൊലീസ് വ്യക്തമാക്കി.

രസിലയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഭാബെന്‍ സൈകിയ(26) പൊലീസ്​ പിടിയിലായിരുന്നു. രസിലയെ കൊന്നതിനു ശേഷം കെട്ടിടത്തിന്റെ ഏറ്റവും മുകള്‍ നിലയില്‍ കയറി ചെയ്യാന്‍ ഉദ്ദേശിച്ചെന്നും എന്നാല്‍, അവിടെ എത്തിയപ്പോള്‍ താഴെ സുരക്ഷ ജീവനക്കാരെ കണ്ടതിനാല്‍ ഉദ്യമം ഉപേക്ഷിക്കുകയായിരുന്നു എന്നുമായിരുന്നു ഇയാള്‍ പൊലീസിനോട് പറഞ്ഞത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :