ബീഫ്‌ കഴിക്കുന്നവര്‍ക്കും ഇന്ത്യയില്‍ തുടരാം: രാജ്‌നാഥ് സിംഗ്

ന്യൂഡല്‍ഹി| VISHNU N L| Last Modified ശനി, 30 മെയ് 2015 (08:51 IST)
ബീഫ്‌ കഴിക്കേണ്ടവര്‍ പാകിസ്‌താനിലേക്ക്‌ പോകണമെന്ന കേന്ദ്ര മന്ത്രി അബ്ബാസ്‌ നഖ്‌വിയുടെ പ്രസ്‌താവനയെ തിരുത്തി ആഭ്യന്തര മന്ത്രി രാജ്‌നാഥ്‌ സിംഗ്. ഈ പ്രസ്‌താവനയില്‍ ഒരു വിവാദത്തിന്റെയും കാര്യമില്ല. എല്ലാ ഇന്ത്യക്കാരും ഇന്ത്യയില്‍ തന്നെ തുടരുമെന്നും രാജ്‌നാഥ്‌ സിംഗ് പറഞ്ഞു.

നഖ്വിയുടെ പ്രസ്താവന വന്നതിനു പിന്നാലെ ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്‌ജു രംഗത്തെത്തിയിരുന്നു. താന്‍ ബീഫ്‌ കഴിക്കുമെന്നും അതില്‍ നിന്നും ആര്‍ക്കും തന്നെ തടയാന്‍ സാധിക്കില്ലെന്നും റിജ്‌ജു പറഞ്ഞിരുന്നു. ഓരോ പ്രദേശങ്ങളിലുള്ളവരുടെയും മനോവികാരങ്ങള്‍ അധികാരികള്‍ മാനിക്കുകയും വേണ്ടപരിഗണന നല്‍കുകയും വേണമെന്ന്‌ കിരണ്‍ റിജ്‌ജു പറഞ്ഞിരുന്നു. ഇതോടെയാണ് രാജ്നാഥ് സിംഗ് രംഗത്ത് വന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :