രാഷ്ട്രീയപ്രവേശനം പ്രഖ്യാപിച്ച് സ്റ്റൈൽമന്നൻ രജനികാന്ത്; പുതിയ പാർട്ടി രൂപീകരിച്ച് വരുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കും

തമിഴകത്തിന്റെ ‘തലൈവർ’ ആകാൻ രജനികാന്ത്; രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചു

Rajinikanth , MGR , Cinema , Madurai , Tamilnadu , Politics , രജനീകാന്ത് , സിനിമ , രാഷ്ട്രീയം ,  തമിഴ്നാട്
ചെന്നൈ| സജിത്ത്| Last Modified ഞായര്‍, 31 ഡിസം‌ബര്‍ 2017 (10:12 IST)
ഏറെ അഭ്യൂഹങ്ങള്‍ക്കൊടുവില്‍ ചെന്നൈയില്‍ നടന്ന തന്റെ ആരാധക സംഗമത്തില്‍ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച് തമിഴ് നടൻ രജനികാന്ത്. സ്വന്തം പാർട്ടി രൂപീകരിക്കുമെന്നും വരുന്ന തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ചെന്നൈയിൽ നടന്ന ആരാധക സംഗമത്തിന്റെ സമാപനത്തിൽ അദ്ദേഹം വ്യക്തമാക്കി.

രാഷ്ട്രീയ പ്രവേശനം എന്നത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും തനിക്ക് അധികാരക്കൊതിയില്ലെന്നും രജനീകാന്ത് ആരാധകരോടു പറഞ്ഞു. ജനങ്ങളോടുള്ള കടപ്പാട് മൂലമാണ് തന്റെ രാഷ്ട്രീയ പ്രവേശനമെന്ന് രജനി വ്യക്തമാക്കി. നാണം കെട്ട സംഭവങ്ങളാണ് തമിഴ്‌നാട് രാഷ്ട്രീയത്തില്‍ നടന്നുകൊണ്ടിരിക്കുന്നതെന്നും സ്‌റ്റൈല്‍ മന്നന്‍ രാഷ്ട്രീയ പ്രഖ്യാപന വേളയില്‍ പറഞ്ഞു.

1996ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയലളിതക്കെതിരെ രജനീകാന്ത് പരസ്യമായി രംഗത്തെത്തിയിരുന്നു. ആ തെരഞ്ഞെടുപ്പില്‍ എ.ഐ.എ.ഡി.എം.കെ. വന്‍ പരാജയം നേരിട്ടതോടെയാണ് രജനിയുടെ രാഷ്ട്രീയപ്രവേശനത്തെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകളും തുടങ്ങിയത്. രജനിക്കൊപ്പം ചേർന്ന് പ്രവർത്തിക്കാൻ താൽപ്പര്യമുണ്ടെന്ന് നടൻ കമൽഹാസനും നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :