അയോധ്യയില്‍ രാമക്ഷേത്രം പൂര്‍ത്തിയാക്കുമെന്ന് അദ്വാനിയും രാജ്നാഥ് സിംഗും

ഗൊരഖ്പൂര്‍| Last Updated: ഞായര്‍, 14 സെപ്‌റ്റംബര്‍ 2014 (13:52 IST)
അയോധ്യയില്‍ രാമക്ഷേത്രത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗും ബിജെപി മുതിര്‍ന്ന നേതാവ് എല്‍.കെ. അദ്വാനിയും.ഗോരഖ്നാഥ് ക്ഷേത്രത്തില്‍ വെള്ളിയാഴ്ച അന്തരിച്ച മഹാന്ത് അവൈദ്യനാഥിന് ആദരാഞ്ചലി അര്‍പ്പിക്കാനെത്തിയതായിരുന്നു രാജ്നാഥ് സിംഗും എ കെ അദ്വാനിയും.

മഹന്ത് അവൈദ്യനാഥിന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു രാമക്ഷേത്രം. ക്ഷേത്രനിര്‍മാണം പൂര്‍ത്തിയാക്കി അതിലൂടെ അദ്ദേഹത്തിന്റെ സ്വപ്നം സഫലമാക്കും രാജ് നാഥ് സിംഗും അദ്വാനിയും പറഞ്ഞു.ഉത്തമനായ സന്യാസി വര്യനും സാമൂഹികവും മതപരവുമായ കാര്യങ്ങളില്‍ മുഖ്യ പങ്കാളിയായിരുന്നു മഹന്ത് അവൈദ്യനാനാഥെന്ന് അഡ്വാനി പറഞ്ഞു.

അയോധ്യയിലെ രാമജന്മഭൂമി പ്രസ്ഥാനത്തിന്റെ പ്രമുഖ പ്രചാരകനും ബിജെപി നേതാവും ലോക്സഭാംഗവുമായിരുന്ന അവൈദ്യനാഥ് കഴിഞ്ഞ വെള്ളീയാഴ്ചയാണ് അന്തരിച്ചത്.ഇന്നും വലിയ തര്‍ക്ക വിഷയമായി തുടരുന്ന ബാബ്റി മസ്ജിദ്-രാമജന്മഭൂമി പ്രശ്നം രാജ് നാഥ് സിംഗിന്റേയും അദ്വാനിയുടേയും പ്രസ്താവനയോടെ വീണ്ടും ചര്‍ച്ചാവിഷയമാകുകയാണ്.





മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.

















ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :