ഗോമാംസം കഴിച്ചെന്ന് ആരോപിച്ച് കൊലപാതകം; പൂജാരിക്ക് പങ്കെന്ന് പൊലീസ്

നോയ്ഡ| JOYS JOY| Last Modified വെള്ളി, 2 ഒക്‌ടോബര്‍ 2015 (15:26 IST)
ഗോമാംസം കഴിച്ചെന്ന് ആരോപിച്ച് മുസ്ലിം കുടുംബത്തിലെ ഗൃഹനാഥനെ കൊലപ്പെടുത്തിയ കേസില്‍ ക്ഷേത്രത്തിലെ പൂജാരിക്ക് പങ്കെന്ന് പൊലീസ്. ഗൃഹനാഥനെ കൊലപ്പെടുത്തിയതില്‍ പൂജാരിക്കും രണ്ട് യുവാക്കള്‍ക്കുമാണ് മുഖ്യപങ്കുള്ളതെന്ന് പൊലീസ് പറഞ്ഞു.

മുസ്ലിം കുടുംബത്തിന് നേരെ ആക്രമത്തിന് ആഹ്വാനം ചെയ്യാന്‍ പൂജാരിയെ പ്രേരിപ്പിച്ചതെന്ന്
യുവാക്കളാണെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ ദാദ്രിക്കടുത്ത് ബിസാര ഗ്രാമത്തില്‍ തിങ്കളാഴ്ചയായിരുന്നു ഗോമാംസം കഴിച്ചെന്ന് ആരോപണത്തെ തുടര്‍ന്ന് മുസ്ലിം കുടുംബത്തിലെ ഗൃഹനാഥനെ കൊലപ്പെടുത്തിയത്.

കഴിഞ്ഞ ദിവസം സംഭവവുമായി ബന്ധപ്പെട്ട് ഏഴുപേരെ പൊലീസ് പിടികൂടിയിരുന്നു. കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് സൂപ്രണ്ട് സഞ്ജയ് സിംഗ് പറഞ്ഞു. സംഘര്‍ഷമുണ്ടായ സ്ഥലത്ത് സ്ഥിതിഗതികള്‍ നിയന്ത്രണാധീനമാണെന്ന് ജില്ലാ മജിസ്‌ട്രേട്ട് എന്‍ പി സിംഗ് അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :