ഇന്ത്യ- ചൈന ഉഭയകക്ഷി ചര്‍ച്ച ഇന്ന്; അതിര്‍ത്തിപ്രശ്നം ചര്‍ച്ചാവിഷയമാകും

ന്യൂഡല്‍ഹി| Last Modified വ്യാഴം, 18 സെപ്‌റ്റംബര്‍ 2014 (09:10 IST)
ഇന്ത്യ-ഉഭയകക്ഷി ചര്‍ച്ച ഇന്ന്. ഇന്ത്യയില്‍ ചൈനീസ് കമ്പനികള്‍ അറുപതിനായിരം കോടി രൂപയുടെ നിക്ഷേപം നടത്തുന്നത് സംബന്ധിച്ച് ചര്‍ച്ചകളില്‍ ധാരണയാകും. അതിര്‍ത്തിപ്രശ്നവും ചര്‍ച്ചാവിഷയമാകും. അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഏറെ പ്രാധാന്യമുണ്ട്. മൂന്നു ദിവസത്തെ ഇന്ത്യന്‍ സന്ദര്‍ശനത്തിനായി എത്തിയ ചൈനീസ് പ്രസിഡന്റ് സീ ജിന്‍പിംഗുമായാണ് ചര്‍ച്ച നടക്കുന്നത്.

അരുണാചല്‍പ്രദേശുകാര്‍ക്ക് പ്രത്യേക വിസ നല്‍കുന്നത് ചൈന അവസാനിപ്പിക്കാത്തതിനാല്‍ വിസ ഉദാരണവല്‍ക്കരണ കരാറില്‍ഒപ്പിടാനാകില്ലെന്ന് അറിയിച്ചിട്ടുണ്ട്. അരുണാചലുകാര്‍ക്ക് പ്രത്യേക വിസ നല്‍കുന്ന പ്രശ്നത്തിനു പുറമേ ലഡാക്കില്‍ ചൈനീസ് പട്ടാളം നടത്തുന്ന അതിര്‍ത്തി ലംഘനവും ചര്‍ച്ചയാകും. വൈകിട്ട് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുമായും സീ ജിന്‍പിംഗ് കൂടിക്കാഴ്ച നടത്തുന്നുണ്ട്.

ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാര വാണിജ്യ സഹകരണം മെച്ചപ്പെടുത്തുന്നതിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും ചൈനീസ് പ്രസിഡന്റ് സീ ജിന്‍പിംഗിന്റെയും നേതൃത്വത്തിലുള്ള ഉഭയകക്ഷി ചര്‍ച്ചകളില്‍ ഊന്നല്‍. ഇന്ത്യയില്‍അറുപതിനായിരം കോടി രൂപയുടെ നിക്ഷേപം നടത്താനുള്ള താല്‍പര്യം ചൈന വ്യക്തമാക്കി കഴിഞ്ഞു. ഇതു സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് ശേഷമുണ്ടാകും.

ഇന്ത്യയുടെ ബുള്ളറ്റ് ട്രെയിന്‍പദ്ധതിയുമായി സഹകരിക്കാനും ചൈനയ്ക്ക് താല്‍പര്യമുണ്ട്. ചെലവു കുറഞ്ഞ ബുള്ളറ്റ് ട്രെയിനുകളാണ് ചൈനയുടെ വാഗ്ദാനം. ചൈനീസ് സഹായത്തോടെ ഇന്ത്യയില്‍പുതിയ വ്യവസായ പാര്‍ക്കുകള്‍തുടങ്ങുന്നത് സംബന്ധിച്ചും ഇരു രാജ്യങ്ങളും തമ്മില്‍ധാരണയിലെത്തും.

മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :