അതിര്‍ത്തിയില്‍ പാക് വെടിവെപ്പ് തുടരുന്നു; ഒരു ജവാന്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍| Last Modified ശനി, 30 ഓഗസ്റ്റ് 2014 (10:02 IST)
ഇന്ത്യ - പാക്ക് അതിര്‍ത്തിയില്‍ തുടരുന്ന വെടിവെപ്പില്‍ ഒരു ജവാന്‍ കൊല്ലപ്പെട്ടു. കുപ്‌വാരയില്‍ പുലര്‍ച്ചെയുണ്ടായ വെടിവയ്പ്പിലാണ് ഒരാള്‍ മരിച്ചത്. മറ്റൊരാള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. തുടര്‍ച്ചയായ വെടിനിര്‍ത്തല്‍ ലംഘനത്തെ തുടര്‍ന്ന് ഇന്നലെ പാക്കിസ്ഥാന്‍ റേഞ്ചേഴ്സും ഇന്ത്യന്‍ സൈനികരും തമ്മില്‍ വീണ്ടും ഫ്ളാഗ് മീറ്റിങ് നടത്തിയിരുന്നു. ഇതില്‍ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിക്കുകയും ചെയ്തു. ഇതിനുശേഷമാണ് വീണ്ടും വെടിവെപ്പ് ഉണ്ടായത്.

പാക്കിസ്ഥാനെതിരേ കടുത്ത പ്രതിഷേധവുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്നലെ രംഗത്തെത്തിയിരുന്നു.
ചര്‍ച്ചയ്ക്കുള്ള പാത ഇന്ത്യ തുറന്നെങ്കിലും പാക്കിസ്ഥാന്‍ അതുമായി മുന്നോട്ട് പോകാന്‍ തയാറായില്ല. പകരം വിഘടനവാദികളുമായി സംസാരിക്കാനായിരുന്നു പാക്കിസ്ഥാന് താല്‍പര്യം. പാക്കിസ്ഥാനുമായി സമാധാനത്തോടെയും സൌഹാര്‍ദപരവുമായ ഉഭയകക്ഷിബന്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും ഇതിന് തീവ്രവാദ വിരുദ്ധ ചുറ്റുപാടാണ് പാക്കിസ്ഥാനില്‍ നിന്നു പ്രതീക്ഷിക്കുന്നതെന്നുമാണ് മോഡി ഇന്നലെ പറഞ്ഞിരുന്നത്.

ഇന്നലെ വീണ്ടും നടത്തിയ ഫ്ളാഗ് മീറ്റിങ്ങില്‍ അതിര്‍ത്തിയില്‍ പാക്കിസ്ഥാന്റെ ഭാഗത്ത് നിന്നും തുടര്‍ച്ചയായി ഉണ്ടാകുന്ന വെടിനിര്‍ത്തല്‍ ലംഘനത്തോട് ശക്തമായ രീതിയില്‍ ഇന്ത്യ പ്രതിഷേധം അറിയിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :