മുതിര്‍ന്ന നേതാവ് ഇ മധുസൂദനന്‍ പനീര്‍സെല്‍വത്തിന് ഒപ്പം; ശശികല അധികാരത്തിലെത്തുന്നത് ജനാധിപത്യത്തിന് കളങ്കമെന്ന് പനീര്‍സെല്‍വം

ശശികലയ്ക്ക് എതിരെ ഒ പനീര്‍സെല്‍വം

ചെന്നൈ| Last Modified വ്യാഴം, 9 ഫെബ്രുവരി 2017 (14:26 IST)
തമിഴകരാഷ്‌ട്രീയത്തിലെ അനിശ്ചിതത്വം നീങ്ങുന്നില്ല. ഇതിനിടെ, കാവല്‍ മുഖ്യമന്ത്രി ഒ പനീര്‍സെല്‍വത്തിന് മുതിര്‍ന്ന നേതാവ് ഇ മധുസൂദനന്‍ പിന്തുണ അറിയിച്ചു. അന്തരിച്ച മുഖ്യമന്ത്രി, ജയലളിത പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ഉയര്‍ത്തി കാണിച്ചയാള്‍ ആയിരുന്നു ഇ മധുസൂദനന്‍. നിലവില്‍ പ്രസീഡിയം സെക്രട്ടറിയാണ്.

അതേസമയം, മുഖ്യമന്ത്രിയാകുന്നത് ജനാധിപത്യത്തിന് കളങ്കമാണെന്ന് ഒ പനീര്‍സെല്‍വം പറഞ്ഞു. പാര്‍ട്ടിയില്‍ ഒരു പദവിയും വേണ്ടെന്ന് പറഞ്ഞാണ് ശശികല തിരികെ എത്തിയത്. മാപ്പപേക്ഷ പനീര്‍സെല്‍വം പ്രദര്‍ശിപ്പിക്കുകയും ചെയ്തു.

എന്നാല്‍, ശശികല ഇപ്പോള്‍ പാര്‍ട്ടിയെ കുടുംബസ്വത്ത് ആക്കുകയാണ്. പ്രവര്‍ത്തകരും അണികളും തന്നോടൊപ്പമാണെന്നും എം എല്‍ എമാരെയും നേതാക്കളെയും ശശികല ഭീഷണിപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഇതിനിടെ, ശശികലയ്ക്ക് 129 എം എല്‍ എമാരുടെ പിന്തുണയുണ്ടെന്ന് എ ഡി എം കെ നേതാവ് വളര്‍മതി പറഞ്ഞു. പനീര്‍സെല്‍വത്തിന് പിന്നില്‍ ഡി എം കെ ആണെന്നും അവര്‍ ആരോപിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :