ഫെഡറേഷന്‍ മുത്താണ്... ഞാന്‍ അങ്ങനെയൊന്നും പറഞ്ഞിട്ടില്ല; ജെയ്ഷയുടെ ഈ വാക്കുകള്‍ ആരെ തൃപ്‌തിപ്പെടുത്താന്‍ ?

ഫെഡറേഷന്‍ എല്ലാ സഹായവും ചെയ്‌തു നല്‍കിയെന്ന് ജെയ്ഷ

  op jaisha , rio olympics , brazil , rio , federation ഒപി ജെയ്ഷ , ഒളിമ്പിക്സ് , നിക്കോളൈ സ്നെസാറേയാണ്‍ , ബ്രസീല്‍ , റിയോ  , മാരത്തോണ്‍
ബംഗളൂരു| jibin| Last Modified ബുധന്‍, 24 ഓഗസ്റ്റ് 2016 (18:53 IST)
ഒളിമ്പിക്സ് മാരത്തൺ മത്സരത്തിനിടെ ഇന്ത്യൻ അധികൃതർ കുടിവെള്ളം പോലും നൽകിയില്ലെന്ന ആരോപണം ഉന്നയിച്ച മലയാളി താരം ഒപി ജെയ്ഷ പ്രസ്‌താവന പിന്‍‌വലിച്ചു. പരിശീലകൻ നിക്കോളൈ സ്നെസാറേയാണ്‍ വെള്ളം നല്‍കാതിരുന്നത്. ഫെഡറേഷന്‍ എല്ലാ സഹായവും ചെയ്‌തു നല്‍കിയിരുന്നുവെന്നും ജെയ്ഷ ഇന്ന് വ്യക്തമാക്കി.

ഓട്ടത്തിനിടെ വെള്ളം നൽകണോ എന്ന് പരിശീലകനോട് ഫെഡറേഷൻ ചോദിച്ചിരുന്നു. വെള്ളം നല്‍കേണ്ടെന്ന് പറഞ്ഞത് പരിശീലകനായിരുന്നു. നിക്കോളൈയുടെ കീഴിൽ ഒരു പാട് സഹിച്ചു. ഇനി ഇദ്ദേഹത്തിന്റെ കീഴില്‍ പരിശീലിക്കാന്‍ ഇല്ലെന്നും
ജെയ്ഷ പറഞ്ഞു.

നിലവിലെ വിവാദങ്ങളുടെ പേരിൽ ട്രാക്കിനോട് വിടപറയില്ല. ഒളിമ്പിക്‍സ് വില്ലേജില്‍ അടുത്ത മുറിലായിരുന്നു നിക്കോളൈ താമസിച്ചിരുന്നത്. ഒരിക്കലും വിശേഷങ്ങള്‍ അന്വേഷിക്കാന്‍ പോലും അദ്ദേഹം തയാറായില്ലെന്നും ജെയ്‌ഷ പറഞ്ഞു.

ഒളിമ്പിക്സ് മാരത്തൺ മത്സരത്തിനിടെ ഇന്ത്യൻ അധികൃതർ കുടിവെള്ളം പോലും നൽകിയില്ലെന്ന ജെയ്ഷയുടെ ആരോപണത്തെക്കുറിച്ച് അന്വേഷിക്കാൻ കേന്ദ്ര കായിക മന്ത്രി വിജയ് ഗോയൽ നിര്‍ദേശം നല്‍കിയിരുന്നു.

സ്പോർട്സ് ജോയിന്റ് സെക്രട്ടറി ഓംകാർ കേഡിയ, സ്പോർട്സ് ഡയറക്ടർ വിവേക് നാരായൺ എന്നിവരെ ഉള്‍പ്പെടുത്തിയ
രണ്ടംഗ കമ്മിറ്റിയാണ് ജെയ്ഷയുടെ ആരോപണത്തെക്കുറിച്ച് അന്വേഷിക്കുക. ഇതിന് പിന്നാലെയാണ് നിലപാടില്‍ നിന്ന് മലക്കം മറിഞ്ഞ് ജെയ്ഷ രംഗത്തെത്തിയത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :