ഒരു റാങ്ക്, ഒരു പെന്‍ഷന്‍ പദ്ധതി പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി| JOYS JOY| Last Updated: ശനി, 5 സെപ്‌റ്റംബര്‍ 2015 (15:45 IST)
വിരമിച്ച സൈനികര്‍ക്കുള്ള ഒരു റാങ്ക്, ഒരു പെന്‍ഷന്‍ പദ്ധതി പ്രഖ്യാപിച്ചു. കുടിശ്ശിക നാലുതവണയായി നല്‌കും. പെന്‍ഷന്‍ പരിഷ്‌കരണം അഞ്ച് വര്‍ഷത്തിലൊരിക്കല്‍. പെന്‍ഷന്‍ പരിഷ്‌കരണം പഠിക്കാന്‍ ഏകാംഗ കമ്മീഷന്‍. 2014 ജൂലൈ ഒന്നുമുതല്‍ പ്രാബല്യമുണ്ടാകും. ശനിയാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറാണ് പദ്ധതി ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

2013 നെ അടിസ്ഥാനവര്‍ഷമായി കണക്കാക്കിയായിരിക്കും പെന്‍ഷന്‍ നിശ്ചയിക്കുക. 2014 ജൂലൈ ഒന്നു മുതല്‍ മുന്‍കാല പ്രാബല്യത്തോടെ പദ്ധതി നടപ്പാക്കും. പെന്‍ഷന്‍ പരിഷ്‌കരണം അഞ്ചു വര്‍ഷത്തില്‍ ഒരിക്കല്‍ പുതുക്കും. പെന്‍ഷന്‍ പരിഷ്‌കരണം പഠിക്കാന്‍ ഏകാംഗ കമ്മീഷന്‍ ഉണ്ടാകും. അതേസമയം, സ്വയം വിരമിച്ചവര്‍ക്ക് ഒരു റാങ്ക് ഒരു പെന്‍ഷന്‍ ആനുകൂല്യം ഉണ്ടായിരിക്കില്ല.

സര്‍ക്കാര്‍ തീരുമാനത്തില്‍ സംതൃപ്‌തിയെന്ന് പറഞ്ഞ സമരസമിതി സ്വയം വിരമിച്ചവരെ ഒഴിവാക്കിയതില്‍ എതിര്‍പ്പ് അറിയിച്ചു. സമരസമിതിയുടെ മുഴുവന്‍ ആവശ്യങ്ങളും അംഗീകരിക്കാത്ത സാഹചര്യത്തില്‍ സമരം തുടരുമോ ഇല്ലയോ എന്നത് സംബന്ധിച്ച് വൈകുന്നേരം തീരുമാനം ഉണ്ടാകും.

യുദ്ധ വിധവകള്‍ക്ക് ഒറ്റ തവണയായി പെന്‍ഷന്‍ നല്കും. മറ്റുള്ളവരുടെ കുടിശിക വര്‍ഷത്തില്‍ രണ്ട് തവണ എന്ന നിലയില്‍ രണ്ട് വര്‍ഷം കൊണ്ട് കൊടുത്തു തീര്‍ക്കും. പതിനായിരം കോടി രൂപ വരെയാണ് പദ്ധതി നടപ്പില്‍ വരുത്താന്‍ ചെലവ് പ്രതീക്ഷിക്കുന്നത്. അഞ്ച് വര്‍ഷത്തില്‍ ഒരിക്കല്‍ പെന്‍ഷന്‍ പുതുക്കും. നാല്പതു വര്‍ഷമായി നിലനില്‍ക്കുന്ന പ്രശ്നമാണിതെന്ന് പ്രതിരോധമന്ത്രി പറഞ്ഞു.

പദ്ധതിക്കുവേണ്ടി 8,000 മുതല്‍ 10,000 കോടി രൂപവരെ സര്‍ക്കാരിന് പ്രതിവര്‍ഷം അധികചിലവ് വരുമെന്നും അദ്ദേഹം പറഞ്ഞു. 40 വര്‍ഷമായുള്ള ആവശ്യമാണ് സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുന്നത്. കഴിഞ്ഞ സര്‍ക്കാര്‍ 500 കോടി മാത്രമാണ് ഇതിനായി നീക്കിവെച്ചതെന്നും അദ്ദേഹം പറഞ്ഞു. ന്യൂഡല്‍ഹിയില്‍ ഈ മാസം 12 ന് വന്‍ പ്രതിഷേധ പ്രകടനം നടത്താന്‍ വിമുക്ത ഭടന്മാര്‍ പദ്ധതിയിട്ടതിന് പിന്നാലെയാണ് സര്‍ക്കാര്‍ പദ്ധതി പ്രഖ്യാപിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :