ബലാത്സംഗശ്രമം ചെറുത്ത വിദ്യാര്‍ഥിനിയേയും അമ്മയേയും അക്രമി സംഘം നടുറോഡില്‍ തല്ലിച്ചതച്ചു

സെന്‍ട്രല്‍ ഡല്‍ഹിയിലെ ആനന്ദ് പര്‍ബത്തില്‍ ബലാത്സംഗശ്രമം തടയാന്‍ ശ്രമിച്ച പത്തൊന്‍പതുകാരിയായ വിദ്യാര്‍ഥിനിയെയും അമ്മയെയും അക്രമി സംഘം നടുറോഡില്‍ തല്ലിച്ചതച്ചു

ന്യൂഡല്‍ഹി, പീഡനം, പൊലീസ്, അക്രമം newdelhi, rape, police, attack
ന്യൂഡല്‍ഹി| സജിത്ത്| Last Updated: ബുധന്‍, 18 മെയ് 2016 (14:44 IST)
സെന്‍ട്രല്‍ ഡല്‍ഹിയിലെ ആനന്ദ് പര്‍ബത്തില്‍ ബലാത്സംഗശ്രമം തടയാന്‍ ശ്രമിച്ച പത്തൊന്‍പതുകാരിയായ വിദ്യാര്‍ഥിനിയെയും അമ്മയെയും അക്രമി സംഘം നടുറോഡില്‍ തല്ലിച്ചതച്ചു. ഡല്‍ഹി യൂണിവേഴ്‍സിറ്റിയിലെ വിദ്യാര്‍ഥിനിക്കും അമ്മക്കും നേരെയാണ് ആക്രമണമുണ്ടായത്. ഇവരുടെ വീടിനു സമീപം കേബിള്‍ കമ്പനി സ്ഥാപിച്ച സി സി ടി വി കാമറയില്‍ അക്രമത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞതിനെ തുടര്‍ന്ന് പ്രതിയെ
പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ഒരുമാസക്കാലമായി യുവാവ് പണ്‍കുട്ടിയെ നിരന്തരമായി ശല്യപ്പെടുത്തിയിരുന്നു. പരാതിയുമായി നിരവധി തവണ പൊലീസ് സ്റ്റേഷനില്‍ കയറിയിറങ്ങിയെങ്കിലും ഒരു നടപടിയും എടുക്കാന്‍ പൊലീസ് തയ്യാറായില്ല. കഴിഞ്ഞ ശനിയാഴ്ച അയല്‍വാസി കൂടിയായ യുവാവ് പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമത്തിന് ശ്രമിച്ചു. അക്രമം തടയാന്‍ ശ്രമിച്ച തന്നെ യുവാവ് ബലപ്രയോഗത്തിലൂടെ കീഴ്‍പ്പെടുത്താന്‍ ശ്രമിച്ചു. തന്റെ സഹായത്തിനായി അമ്മയെ കരഞ്ഞു വിളിച്ചു. അമ്മ ഓടിയെത്തിയപ്പോള്‍ അവരുടെ പ്രായം പോലും വകവെക്കാതെ അവരെയും യുവാവ് മര്‍ദിക്കുകയായിരുന്നുയെന്ന് പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു.

പൊലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് അവരെത്തി യുവാവിനെ പിടികൂടി കൊണ്ടുപോയി. കര്‍ശന നടപടിയുണ്ടാകുമെന്ന് പൊലീസ് ഉറപ്പ് നല്‍കിയതായി പെണ്‍കുട്ടി പറഞ്ഞു. എന്നാല്‍ ഞായറാഴ്ച അക്രമിയായ സോനു എന്ന യുവാവിനെ പൊലീസ് വിട്ടയച്ചു. ഇയാള്‍ വീട്ടിലെത്തിയ ശേഷം വീണ്ടും പെണ്‍കുട്ടിയേയും അമ്മയെയും റോഡിലേക്ക് വലിച്ചിഴച്ച്
ക്രൂരമായി മര്‍ദിക്കുകയായിരുന്നുവെന്നും പെണ്‍കുട്ടി പറഞ്ഞു. സോനുവിനെ കൂടാതെ ആറോളം വരുന്ന അക്രമിസംഘവുമുണ്ടായിരുന്നുവെന്നും പെണ്‍കുട്ടി കൂട്ടിച്ചേര്‍ത്തു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :