‘നവരാത്രി ബലാത്സംഗക്കാരും മദ്യപാനികളും നടത്തുന്ന ആഘോഷം‘

അഹമ്മദാബാദ്| VISHNU.NL| Last Modified തിങ്കള്‍, 22 സെപ്‌റ്റംബര്‍ 2014 (18:59 IST)
ലൌ ജിഹാദ് മത പരിവര്‍ത്തനം തുടങ്ങിയ വിഷയങ്ങള്‍ സജീവമായി നിക്കുന്നതിനിടെ ഹിന്ദു വികാരം വ്രണപ്പെടുന്ന തരത്തിലുള്ള പ്രസ്താവനയുമായി അഹമ്മദബാദിലേ മുസ്ലീം പണ്ഡിതന്‍ മൗലാന മെഹ്ദി ഹസന്‍ രംഗത്ത്. നവരാത്രി നവരാത്രി ബലാത്സംഗക്കാരും മദ്യപാനികളും നടത്തുന്ന ആഘോഷമാണെന്നാണ് മെഹ്ദി ഹസന്‍ പറഞ്ഞത്.

ഒരു പ്രാദേശിക പത്രത്തിന് അനുവദിച്ച അഭിമുഖഹ്തിനിടേയായിരുന്നു മെഹ്ദി ഹസന്‍ ഇപ്രകാരം അഭിപ്രായപ്പെട്ടത്. സംഭവം വിവാദമായതോടെ മെഹ്ദി ഹസനേ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിശ്വ ഹിന്ദു പരിഷത് രംഗത്തെത്തി.

മെഹ്ദി പരാമര്‍ശം ഹിന്ദുമതത്തെ അപകീര്‍ത്തിപ്പെടുത്തിയെന്നാണ് വിഎച്ച്പിയുടെ ആരോപണം.ഹസന്റെ ഗുജറാത്ത് മുഖ്യമന്ത്രിയായി നരേന്ദ്ര മോഡി ഇരുന്ന സമയത്ത് 2011ല്‍ അദ്ദേഹത്തേ തൊപ്പിയണിയിക്കാന്‍ ശ്രമിച്ച് ശ്രദ്ധനേടിയ ആളാണ് മെഹ്ദി ഹസന്‍. അന്ന് ഇദ്ദേഹത്തിന്റെ ശ്രമം മോഡി തടഞ്ഞിരുന്നു.

അതേസമയം നവരാത്രിയോടനുബന്ധിച്ച് 'ഗര്‍ബ' ആഘോഷങ്ങള്‍ നടക്കുന്ന സ്ഥലത്തേയ്ക്ക് മുസ്ലീം യുവാക്കളെ കടത്തിവിടരുതെന്ന കര്‍ശന നിര്‍ദ്ദേശവും വിഎച്ച്പി പുറപ്പെടുവിച്ചിട്ടുണ്ട്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :