മോഡിയ്ക്ക് നാക്ക് പിഴച്ചപ്പോള്‍ ഗാന്ധി മോഹന്‍ലാല്‍ കരംചന്ദ് ഗാന്ധിയായി

ന്യൂയോര്‍ക്ക്| Last Modified തിങ്കള്‍, 29 സെപ്‌റ്റംബര്‍ 2014 (12:38 IST)
മോഡിയ്ക്ക് നാക്ക് പിഴച്ചപ്പോള്‍ 'മോഹന്‍ദാസ് കരംചന്ദ് ഗാന്ധി'
'മോഹന്‍ലാല്‍ കരംചന്ദ് ഗാന്ധി' യായി.ന്യൂയോര്‍ക്കിലെ മാഡിസണ്‍ ചത്വരത്തില്‍ ഇന്ത്യന്‍ വംശജരെ അഭിസംബോധന ചെയ്തു സംസാരിക്കുമ്പോഴാ‍ണ് നരേന്ദ്ര മോഡിയ്ക്ക് അബദ്ധം പിണഞ്ഞത്.

ഗാന്ധിജി നമുക്ക് സ്വാതന്ത്ര്യം നേടിത്തന്നു. എന്നാല്‍ നമ്മള്‍ അദ്ദേഹത്തിനു എന്തുകൊടുത്തു എന്ന് മോഡി ചോദിച്ചു. ഇതിനിടെയിലാണ് മോഡി ഗാന്ധിയുടെ പേര് 'മോഹന്‍ലാല്‍ കരംചന്ദ് ഗാന്ധി എന്ന് ഉച്ചരിച്ചത്.ഗാന്ധിജിയും നിങ്ങളെ പോലെ തന്നെ എന്‍.ആര്‍.ഐ ആയിരുന്നുവെന്ന മോഡിയുടെ പരാമര്‍ശം നിറഞ്ഞ കരഘോഷത്തോടെയാണ് തിങ്ങിക്കൂടിയ ജനങ്ങള്‍ സ്വീകരിച്ചത്.

1915 ലാണ് ഗാന്ധിജി ഇന്ത്യയിലേക്ക് മടങ്ങിയെത്തിയത്. അടുത്ത വര്‍ഷം 2015. ഗാന്ധിജിയുടെ ഇന്ത്യാ പുനപ്രവേശത്തിന് നൂറു വയസ് തികയുന്നു. മോഡി പറഞ്ഞു.എല്ലാവര്‍ഷവും ജനുവരി 8-9 പ്രവാസി ഭാരതീയ ദിനമായയാണ് ആചരിക്കുന്നതെന്നും ഇത്തവണ ഇത് അഹമ്മദാബാദില്‍ ആയിരിക്കുമെന്നും മോദി ചടങ്ങില്‍ പറഞ്ഞു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :