പ്രധാനമന്ത്രിയുടെ '50 ദിവസം' കടം ചോദിക്കൽ വെറുതെയോ? നോട്ടുകൾ ആറു മാസത്തിന് ശേഷമേ എത്തുകയുള്ളു?

പുതിയ നോട്ടുകൾ ഇപ്പോഴെത്തില്ല, കാത്തിരിക്കണം ആറു മാസം!

ന്യുഡൽഹി| aparna shaji| Last Modified വെള്ളി, 18 നവം‌ബര്‍ 2016 (08:04 IST)
അസാധുവാക്കിയ 500 നോട്ടിന് പകരമായി പുതിയ അഞ്ഞൂറ് രൂപയുടെ നോട്ടുകൾ എത്താൻ ഇനി മിനിമം ആറു മാസമെടുക്കുമെന്ന് റിപ്പോർട്ടുകൾ. നോട്ടടിക്കുന്ന പ്രസുകളുടെ ഉത്പാദനശേഷി വിലയിരുത്തിയാണ് വിദഗ്ധര്‍ ഈ നിഗമനത്തിലെത്തുന്നത്. നാസിക്(മഹാരാഷ്ട്ര), ദേവാസ്(മധ്യപ്രദേശ്), സല്‍ബോനി(പശ്ചിമബംഗാള്‍), മൈസൂരു(കര്‍ണാടക) എന്നീ നാലിടങ്ങളിലാണ് നോട്ട് അച്ചടികേന്ദ്രങ്ങൾ ഉള്ളത്.

ഔദ്യോഗിക കണക്കുകൾ പ്രകാരം ഒരു വര്‍ഷം 4000 കോടി നോട്ടുകൾ അച്ചടിക്കാൻ ഈ പ്രസുകൾക്ക് കഴിയും. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം 500, 1000 നോട്ടുകള്‍ അസാധുവാക്കപ്പെടുന്നതിനുമുമ്പ് പ്രചാരത്തിലുണ്ടായിരുന്ന നോട്ടുകളുടെ ആകെമൂല്യം 17.54 ലക്ഷം കോടി രൂപയാണ്. ഇതിൽ ഭൂരിഭാഗവും, ഏകദേശം 45 ശതമാനവും 500 രൂപ നോട്ടുകളും, 39 ശതമാനം 1000 രൂപ നോട്ടുകളുമാണ്.

ബാക്കിയെല്ലാം, നൂറിന്റേയും അമ്പതിന്റെയും ഇരുപതിന്റെയും പത്തിന്റേയും നോട്ടുകളും നാണയത്തുട്ടുകളുമാണ്. ഇതിൽ ആയിരം രൂപയ്ക്ക് പകരം വരുന്നത് 2000 രൂപയാണ്. ആയിരത്തിന്റെ അത്രയും മൂ‌ല്യം വരുന്ന പകുതി നോട്ടുകൾ അച്ചടിച്ചാൽ മതി. 34.2 ലക്ഷം നോട്ടുകൾ. 500 രൂപ നോട്ടുകൾ നവംബർ മുതൽ അച്ചടി തുടങ്ങിയാലും ആവശ്യമായ രീതിയിൽ, അളവിൽ നോട്ടുകൾ ലഭിക്കണമെങ്കിൽ മിനിമം ആറു മാസം എടുക്കും. അങ്ങനെയെങ്കിൽ, ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കാന്‍ പ്രധാനമന്ത്രിയാവശ്യപ്പെട്ട 50 ദിവസത്തിനകം നോട്ടുകളുടെ അച്ചടി പൂര്‍ണമാകില്ല എന്നു വേണം കരുതാൻ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :