വിവാഹത്തിന് സമ്മതിച്ചില്ല: മകള്‍ മാതാപിതാക്കളെ കുത്തിക്കൊന്നു

  കമിതാക്കള്‍ , കുത്തിക്കൊന്നു , ഗുജറാത്ത് , മൃതദേഹം , പൊലീസ്
ഗുജറാത്ത്| jibin| Last Modified ഞായര്‍, 19 ഒക്‌ടോബര്‍ 2014 (12:48 IST)
വിവാഹത്തിന് മാതാപിതാക്കള്‍ സമ്മതിക്കാതിരുന്നതിനെ തുടര്‍ന്ന് വളര്‍ത്തുമകള്‍ കാമുകനുമൊത്ത് മാതാപിതാക്കളെ കുത്തിക്കൊന്നു. കൊലയ്ക്ക് ശേഷം മൃതദേഹം മറവ് ചെയ്യതെ 72 ദിവസത്തോളം വീടിനുള്ളില്‍ സൂക്ഷിച്ചുവെച്ചു. മൃതദേഹങ്ങളില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതു മൂലമാണ് വിവരം പുറത്തറിഞ്ഞത്.

വിവാഹം സമ്മതിക്കാതിരുന്നതിനാല്‍ കഴിഞ്ഞ ഓഗസ്റ്റ് മൂന്നിനു രാത്രിയാണ് വളര്‍ത്തുമകളായ യുവതി റിട്ട ബാങ്ക് ഉദ്യോഗസ്ഥന്‍ ശ്രീഹരി വിനോദ്(63), ഭാര്യയും റിട്ട എല്‍ഐസി ഉദ്യോഗസ്ഥയുമായ സ്‌നേഹയെയും മഞ്ചാള്‍പൂരിലെ തിരുപാതി സൊസൈറ്റിയിലുള്ള വീടിനുള്ളില്‍വെച്ച് കൊലപ്പെടുത്തിയത്.

സംഭവദിവസം രാത്രിയില്‍ മാതാപിതാക്കള്‍ക്കു ഭക്ഷണത്തില്‍ ഉറക്കഗുളിക കലര്‍ത്തി നല്‍കി മയക്കിയശേഷം പെണ്‍കുട്ടിയും കാമുകനും ചേര്‍ന്നു ഇരുവരെയും കുത്തിക്കൊല്ലുകയായിരുന്നു. മൃതദേഹങ്ങള്‍ പൂര്‍ണമായും അഴുകിയ നിലയിലായിരുന്നു. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം വ്യാപകമാക്കിയിരിക്കുകയാണ്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :