അമ്മ അവിശ്വസിച്ചു, പിതാവിന്റെ ക്രൂര പീഡനത്തിന് മകൾ ഇരയായത് മൂന്ന് മാസം; സംഭവം പുറത്തറിഞ്ഞത് ഇങ്ങനെ!

അമ്മ അവിശ്വസിച്ചു, പിതാവിന്റെ ക്രൂര പീഡനത്തിന് മകൾ ഇരയായത് മൂന്ന് മാസം; സംഭവം പുറത്തറിഞ്ഞത് ഇങ്ങനെ!

Rijisha M.| Last Modified വ്യാഴം, 2 ഓഗസ്റ്റ് 2018 (16:12 IST)
പിതാവ് മകളെ ശാരീരികമായി പീഡിപ്പിച്ചു. മൂന്നുമാസം തുടർച്ചയായി സ്വന്തം മകളെ പിതാവ് പീഡിപ്പിച്ച കഥ പുറത്തുവന്നത് ഇങ്ങനെ. 'പൊലീസ് ഡിഡി' കാമ്പെയ്‌ന്റെ ഭാഗമായി 'ഗുഡ് ടച്ച് ആൻഡ് ബാഡ് ടച്ചി'നെക്കുറിച്ച് ക്ലാസ് എടുക്കുന്നതിനായി ഒരു സ്‌കൂളിൽ എത്തിയതായിരുന്നു അസിസ്‌റ്റന്റ് പൊലീസ് ഇൻസ്‌പെക്‌ടർ രത്‌ന കണ്ഡേൾവാൾ.

'ജൂലൈ ആറിന് കുട്ടികൾക്ക് ആവശ്യമായ വിവരങ്ങൾ നൽകിയതിന് ശേഷം 'പൊലീസ് ഡിഡി' കാമ്പെയിന്റെ പ്രവർത്തകർ സ്‌കൂൾ വിട്ട് പോകുകയും പിന്നീട് പത്ത് ദിവസം കഴിഞ്ഞ് ആ സ്‌കൂൾ പ്രിൻസിപ്പൾ എന്നെ വിളിക്കുകയും ഒരു കുട്ടിക്ക് ഞങ്ങളുടെ ടീമിനെ വീണ്ടും കാണണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. ആദ്യമൊക്കെ വൾ ഒഴിഞ്ഞുമാറിയെങ്കിലും പിന്നീട് ശാരീരികമായി ഏറ്റുവാങ്ങേണ്ടി വന്ന പീഡന കഥ വ്യക്തമാക്കുകയും ചെയ്‌തു."

തുടർന്ന് അഗ്രിപ്പാട പൊലീസ് ആ കുട്ടിയുടെ പിതാവിനെ അറസ്‌റ്റുചെയ്‌തു. 'ആദ്യമായി ഏപ്രിൽ മാസത്തിൽ ഭാര്യയും ആൺമക്കളും വീട്ടിൽ ഇല്ലാതിരുന്ന സമയം അമ്മായിയമ്മയോട് പുറത്ത് പോകാൻ ആവശ്യപ്പെടുകയും കുട്ടിയെ പീഡനത്തിന് നിർബന്ധിതയാക്കുകയുമായിരുന്നു. ഇത് നിരവധി തവണ ആവർത്തിച്ചപ്പോൾ മറ്റൊരു മാർഗ്ഗവുമില്ലാതെ കുട്ടി അമ്മയോട് കാര്യങ്ങൾ വിശദീകരിച്ചെങ്കിലും ഫലം ഒന്നുംതന്നെ ഉണ്ടായില്ല.' ഐ പി സി സെക്ഷൻ 376 (റേപ്പ്) പ്രകാരവും പോസ്‌കോ ആക്‌‌ട് പ്രകാരവും കേസ് രജിസ്‌റ്റർ ചെയ്‌തെന്ന് സീനിയർ ഇൻസ്‌പെക്‌ടർ വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :