മുംബൈ സ്ഫോടനത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന യുവാവ് മരിച്ചു

ന്യൂഡല്‍ഹി| JOYS JOY| Last Modified ചൊവ്വ, 7 ജൂലൈ 2015 (13:32 IST)
രാജ്യത്തെ ഞെട്ടിച്ച 2006ലെ
മുംബൈ സ്ഫോടന പരമ്പരയില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. 36 വയസ്സുള്ള പരാഗ് സാവന്ത് ആണ് മരിച്ചത്. സബര്‍ബന്‍ ട്രയിനില്‍ യാത്ര ചെയ്യുന്നതിനിടെ ഭായന്തറില്‍ വെച്ചായിരുന്നു സാവന്തിന് സ്ഫോടനത്തില്‍ പരുക്കേറ്റത്. മൃതദേഹം ബുധനാഴ്ച സംസ്കരിക്കും.

സ്ഫോടനത്തില്‍ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ സാവന്തിനെ മീര റോഡിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് ഹിന്ദുജ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ഒമ്പതുവര്‍ഷമായി ഹിന്ദുജ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞുവരികയായിരുന്നു അദ്ദേഹം.

മുംബൈ സ്ഫോടന പരമ്പരയിലെ ജീവിച്ചിരിക്കുന്ന അവസാന ഇരയായിരുന്നു സാവന്ത്. 2006 സെപ്‌തംബര്‍ 11നുണ്ടായ ഏഴ് സ്ഫോടനങ്ങളുടെ പരമ്പരയില്‍ 209 പേരാണ് കൊല്ലപ്പെട്ടത്. 11 മിനിറ്റിനുള്ളിലായിരുന്നു സ്ഫോടനം നടന്നത്. 700ലധികം പേര്‍ക്ക് സ്ഫോടനത്തില്‍ പരുക്കേറ്റിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :