റിക്ഷാക്കാരനുള്‍പ്പെടെ രണ്ടുപേര്‍ മാനഭംഗപ്പെടുത്തിയെന്ന് മേരികോം

 മേരികോം , മാനഭംഗം , ഏഷ്യൻ ഗെയിംസ് , ഏഷ്യൻ ഗെയിംസ് , പീഡനശ്രമം
ന്യൂഡൽഹി| jibin| Last Modified ശനി, 18 ഒക്‌ടോബര്‍ 2014 (13:57 IST)
ഇടിക്കൂട്ടിലെ കരുത്തായ ഇന്ത്യയുടെ അഭിമാനതാരം മേരികോം ആരോടും പറയാത്ത രഹസ്യം അവസാനം വെളിപ്പെടുത്തി. ഒരു റിക്ഷാക്കാരനുള്‍പ്പെടെ രണ്ടുപേര്‍ തന്നെ മാനഭംഗപ്പെടുത്തിയെന്നാണ് മേരികോം വ്യക്തമാക്കിയത്. ഏഷ്യൻ ഗെയിംസിലെ സ്വർണ മെഡൽ ജേതാവായ മേരിയുടെ തുറന്ന് പറച്ചില്‍ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്.

2004ല്‍ ആണ് ആദ്യമായി തനിക്ക് നേരെ പീഡനശ്രമം ഉണ്ടായതെന്ന് മേരികോം പറഞ്ഞു. ഒരു ക്യാമ്പില്‍വെച്ച് നടക്കാനിറങ്ങിയ തന്നെ ഒരാൾ പുറകിൽ നിന്നും വന്ന് കയറി പിടിക്കുകയായിരുന്നു. ഉടന്‍ തന്നെ നിലവിളിച്ചതും കുതറി ഓടിയതുമാണ് അന്ന് രക്ഷപ്പെടാന്‍ കാരണമായതെന്നും മേരി പറഞ്ഞു. ഇത്തരം സംഭവങ്ങൾ സ്വന്തം നാട്ടില്‍ നിന്നും നേരിട്ടുണ്ടെന്ന് താരം പറഞ്ഞു. മണിപ്പൂരിൽവെച്ച് പള്ളിയിൽ പോകാനിറങ്ങിയ തന്നെ ഒരു റിക്ഷാക്കാരൻ മാനഭംഗപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. അയാളില്‍ നിന്ന് രക്ഷപ്പെട്ട് ചെരുപ്പുമായി താൻ അയാളെ പിന്തുടർന്നെങ്കിലും അയാൾ രക്ഷപെടുകയായിരുന്നുവെന്ന് മേരികോം പറഞ്ഞു.

പിന്നീട് 2006ൽ സുഹൃത്തായ ജന്നിഫറിനൊപ്പം ലോദി കോളനിയിലൂടെ രണ്ട് പേർ ബൈക്കിലെത്തി ജന്നിഫറിനെ അപമാനിക്കാൻ ശ്രമിച്ചതായും രാജ്യത്തെ ഏറ്റവും മികച്ച ബോക്സിംഗ് താരം പറഞ്ഞു. അതിനാല്‍ രാജ്യത്ത് പീഡനം ഏല്‍ക്കേണ്ടിവന്ന സ്ത്രീകളില്‍ താനും ഉള്‍പ്പെടുമെന്നും മേരി പറഞ്ഞു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :