പ്രണയം വീട്ടുകാര്‍ എതിര്‍ത്തു; 22കാരനും 12കാരിയും ട്രെയിനിന് മുന്നില്‍ ചാടി - തനിക്കിനി ജീവിക്കേണ്ടെന്ന് രക്ഷപ്പെട്ട യുവാവ്

പ്രണയം വീട്ടുകാര്‍ എതിര്‍ത്തു; 22കാരനും 12കാരിയും ട്രെയിനിന് മുന്നില്‍ ചാടി - തനിക്കിനി ജീവിക്കേണ്ടെന്ന് രക്ഷപ്പെട്ട യുവാവ്

  suicide , lover , love , hospital , police , arrest , ട്രെയിന്‍ , പ്രണയം , കമിതാക്കള്‍ , ട്രെയിന്‍ , ആശുപത്രി , ലൈംഗീക പീഡനം
ന്യൂഡല്‍ഹി| jibin| Last Modified ബുധന്‍, 9 ഓഗസ്റ്റ് 2017 (14:39 IST)
ട്രെയിന് മുന്നില്‍ ചാടി ജീവനൊടുക്കാന്‍ ശ്രമിച്ച 22 കാരനായ യുവാവും 12കാരിയും തലനാരിഴയ്ക്ക് രക്ഷപെട്ടു. ഡല്‍ഹിയിലെ നരേലയില്‍ തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. ഗുരുതരമായി പരുക്കേറ്റ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

22 കാരനായ യുവാവും 12കാരിയായ പെണ്‍കുട്ടിയും തമ്മില്‍ രണ്ടുവര്‍ഷമായി പ്രണയത്തിലായിരുന്നു. ഇരുവരുടെയും ബന്ധം ബന്ധുക്കള്‍ അറിയുകയും വീട്ടില്‍ വഴക്ക് രൂക്ഷമാകുകയും ചെയ്‌തതോടെയാണ് കമിതാക്കള്‍ ട്രെയിനിന് മുന്നില്‍ ചാടിയത്.

മരിക്കാന്‍ വേണ്ടിയാണ് ട്രെയിനിന് മുന്നില്‍ ചാടിയതെന്ന് യുവാവ് പൊലീസിനോട് പറഞ്ഞു. ഏറെ നേരം പാളത്തിലൂടെ നടന്ന ശേഷമാണ് ട്രെയിനിന് മുന്നില്‍ ചാടിയതെന്നും യുവാവ് വ്യക്തമാക്കി.

ട്രെയിന്‍ വരുന്നത് കണ്ട പെണ്‍കുട്ടി പാളത്തിലേക്ക് ചാടുകയും ട്രാക്കില്‍ കിടക്കുകയും ചെയ്‌തു. ഈ സമയം ട്രാക്കിലേക്ക് യുവാവ് ചാടിയെങ്കിലും കാല്‍ പാളത്തില്‍ ഉടക്കുകയും മുട്ടിന് താഴെവെച്ച് അറ്റുപോകുകയുമായിരുന്നു.

കാല്‍ നഷ്‌ടപ്പെട്ട തനിക്ക് ഇനി ജീവിക്കേണ്ടെന്നും യുവാവ് പൊലീസിനോട് പറഞ്ഞു. അതേസമയം, യുവാവ് പറഞ്ഞ കാര്യങ്ങള്‍ പൊലീസ് പൂര്‍ണമായി വിശ്വസിച്ചിട്ടില്ല.

പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായിട്ടുണ്ടോ എന്നാണ് പൊലീസ് പരിശോധിക്കുന്നത്. ലൈംഗീക പീഡനം നടന്നുവെന്ന് തെളിഞ്ഞാല്‍ യുവാവിനെതിരെ പോസ്‌കോ നിയമപ്രകാരം കേസെടുക്കുമെന്നും പൊലീസ് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :