കറുത്തവളെന്ന് കളിയാക്കല്‍; യുവതി സദ്യയിൽ വിഷം കലർത്തി, 5 മരണം‌ - 122 പേർ ആശുപത്രിയിൽ

കറുത്തവളെന്ന് കളിയാക്കല്‍; യുവതി സദ്യയിൽ വിഷം കലർത്തി, 5 മരണം‌ - 122 പേർ ആശുപത്രിയിൽ

 maharashtra , skin colour , police , woman poisoned , food , വിഷം , ജ്യോതി സുരേഷ് , വിഷം നല്‍കി , പൊലീസ്
മുംബൈ| jibin| Last Modified ശനി, 23 ജൂണ്‍ 2018 (15:54 IST)
കറുത്തവളെന്ന് വിളിച്ച് പരിഹസിച്ചതിനെ തുടര്‍ന്ന് യുവതി അഞ്ചു പേരെ വിഷം കൊടുത്ത് കൊന്നു. 120പേര്‍ ചികിത്സ തേടി. മരിച്ചവരില്‍ നാലു പേര്‍ കുട്ടികളാണ്. കുടുംബ സൽക്കാരത്തിനിടെ ഭക്ഷണത്തിൽ വിഷം കൊടുത്താണ് യുവതി കൊലപാതകം നടത്തിയത്.

മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയില്‍ കഴിഞ്ഞ ചൊവ്വാഴ്‌ചയാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് പ്രാന്ധ്യ എന്ന് വിളിക്കുന്ന ജ്യോതി സുരേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബന്ധുവിന്‍റെ ഗൃഹപ്രവേശന ചടങ്ങിനോടനുബന്ധിച്ചു സംഘടിപ്പിച്ച സൽക്കാരത്തിനുള്ള ഭക്ഷണത്തിലാണ് ഇവര്‍ വിഷം കലർത്തിയത്.


ചടങ്ങില്‍ നിന്നും ഭക്ഷണം കഴിച്ചവര്‍ക്കെല്ലാം വയറുവേദനയും ഛര്‍ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സമീപത്തെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഒരേ സ്ഥലത്തുനിന്നും കഴിച്ചവരിലാണു പ്രശ്‌നം കണ്ടതെന്നതിനാല്‍ ഭക്ഷണം വിദഗ്ധ പരിശോധനക്ക് അയച്ചു. ഇതോടെയാണ് ഭക്ഷണത്തില്‍ വിഷം കലര്‍ന്നുവെന്ന് കണ്ടെത്തിയത്.

പൊലീസ് നടത്തിയ അന്വേഷണത്തില്‍ ആദ്യം പരസ്‌പര വിരുദ്ധമായ മൊഴികളാണ് 28കാരിയായ യുവതി നല്‍കിയത്. പിടിക്കപ്പെടുമെന്ന് വ്യക്തമായതോടെ ഭക്ഷണത്തില്‍ കീടനാശിനി കലര്‍ത്തിയെന്ന് ജ്യോതി സമ്മതിച്ചു.

നിറത്തിന്റെ പേരിൽ തന്നെ നിരന്തരം കളിയാക്കതിനെ തുടർന്ന് വീട്ടുകാരെ കൊല്ലാൻ വേണ്ടിയാണ് ഭക്ഷണത്തിൽ വിഷം കലർത്തിയതെന്ന് യുവതി പൊലീസിനോട് സമ്മതിച്ചു. ഭർത്താവ്, ഭർതൃമാതാവ്, ഭർത്താവിന്റെ രണ്ട് സഹോദരിമാർ എന്നിവരെ കൊല്ലാനായിരുന്നു ലക്ഷ്യമെന്നും ജ്യോതി പറഞ്ഞു.

രണ്ടു വർഷം മുമ്പായിരുന്നു യുവതിയുടെ വിവാഹം. ചികിത്സ തേടിയെത്തിയ മിക്കവരെയും പ്രാഥമിക ശുശ്രൂഷകൾക്കു ശേഷം വിട്ടയച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :