കുതിച്ചുയര്‍ന്ന് കോണ്‍ഗ്രസ്; ഗുജറാത്ത് മോദിയെ കൈവിടുന്നു ? - സൌരാഷ്ട്രയിലും കോണ്‍ഗ്രസ് മുന്നേറ്റം

സജിത്ത്| Last Modified തിങ്കള്‍, 18 ഡിസം‌ബര്‍ 2017 (09:14 IST)
നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും വോട്ടെണ്ണല്‍ ആരംഭിച്ചു. ഗുജറാത്തിൽ കേവല ഭൂരിപക്ഷത്തിലേക്ക് നീങ്ങിയ ബിജെപിയ്ക്ക് തിരിച്ചടി. 88 സീറ്റുകളില്‍ ബിജെപി ലീഡ് നേടിയപ്പോള്‍ 91 സീറ്റുകളിലാണ് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്. ഹിമാചലിൽ 27 സീറ്റുകളിൽ ബിജെപി മുന്നിൽ. കോൺഗ്രസ് 13 സീറ്റിൽ ലീഡ് ചെയ്യുന്നു.

2019ലെ ലോകസഭാ തെരഞ്ഞെടുപ്പിന് മുമ്പായി ഗുജറാത്തിലേയും ഹിമാചൽ പ്രദേശിലേയും തെരഞ്ഞെടുപ്പ് ഫലത്തെ ഏറെ ആകാംഷയോടെയാണ് ബിജെപിയും കോൺഗ്രസും ഉറ്റുനോക്കുന്നത്. എക്സിറ്റ് പോളുകളെ വിശ്വസിക്കാമെങ്കിൽ ഗുജറാത്തിലെ വിജയം ബി ജെ പിക്ക് ഒപ്പം തന്നെ നിൽക്കും. വോട്ടെടുപ്പിന് തൊട്ടു പിന്നാലെ തന്നെ പുറത്തുവന്ന എക്‌സിറ്റ്‌പോളുകള്‍ ഗുജറാത്തിലും ഹിമാചലിലും ബിജെപിക്ക് കൂടുതല്‍ സാധ്യത കാണുന്നു.

ഗുജറാത്തിൽ വീണ്ടും മോദി തരംഗം ഉണ്ടാകുമെന്നാണ് ബിജെപി കാണുന്നത്. പുതിയ പ്രസിഡന്റായി നിയോഗിതനായ ശേഷം കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ആദ്യ പരീക്ഷണം കൂടിയാണ് തെരഞ്ഞെടുപ്പ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :