15രൂപ കടത്തിന്റെ പേരില്‍ കടക്കാരന്‍ ദലിത് ദമ്പതികളെ വെട്ടിക്കൊന്നു

15 രൂപയുടെ കടത്തിന്‍െറ പേരില്‍ ദലിത് ദമ്പതികളെ വെട്ടിക്കൊന്നു

മെയിന്‍പുരി| priyanka| Last Modified വെള്ളി, 29 ജൂലൈ 2016 (07:41 IST)
15 രൂപ കടത്തിന്റെ പേരും പറഞ്ഞ് കടക്കാരന്‍ ദലിത് ദമ്പതികളെ അതിക്രൂരമായി വെട്ടിക്കൊന്നു. യുപിയിലെ മെയിന്‍പുരിയിലാണ് ഭരത് നാട്ട് (48), ഭാര്യ മമത(45) എന്നിവരെ അശോക് മിശ്രയും ഭാര്യയും ചേര്‍ന്ന് മഴുകൊണ്ട് അതിക്രൂരമായി വെട്ടിക്കൊന്നത്. ഇയാളെയും ഭാര്യ രജനിയെയും പൊലീസ് അറസ്റ്റുചെയ്തു.

രണ്ടുദിവസം മുമ്പ് ദമ്പതികള്‍ അശോക് മിശ്രയുടെ കടയില്‍നിന്ന് കടമായി ഒരു പാക്കറ്റ് ബിസ്‌കറ്റ് വാങ്ങിയിരുന്നു. വ്യാഴാഴ്ച ഇരുവരും പാടത്ത് പണിക്കുപോകുമ്പോള്‍ അശോക് മിശ്ര തടഞ്ഞുനിര്‍ത്തി പണം ആവശ്യപ്പെട്ടു. കൈയ്യില്‍ പണം ഇല്ലെന്നും കടം വീട്ടാന്‍ അല്‍പം കൂടി സമയം നല്‍കണമെന്ന് ദമ്പതികള്‍ ആവശ്യപ്പെട്ടെതോടെ കൈയില്‍ കരുതിയ മഴുകൊണ്ട് ഇരുവരെയും വെട്ടുകയായിരുന്നു.

സംഘര്‍ഷസാധ്യത മുന്നില്‍ കണ്ട് പ്രദേശത്ത് ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉത്തരേന്ത്യയിലെ സാമ്പത്തികമായി ഏറ്റവും പിന്നാക്കം നില്‍ക്കുന്ന സമുദായങ്ങളിലൊന്നാണ് നാട്ട് സമുദായം. അലഞ്ഞുതിരിഞ്ഞു നടക്കുകയും റോഡരികിലും മറ്റും താമസിക്കുകയും ചെയ്യുന്നവരാണ് ഇവര്‍.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :