ലളിത് മോഡിയുടെ ഒളിത്താവളം കണ്ടെത്തി, വലമുറുക്കി പിടികൂടാന്‍ ഇന്റര്‍പോള്‍

ന്യൂഡൽഹി| VISHNU N L| Last Modified ചൊവ്വ, 1 സെപ്‌റ്റംബര്‍ 2015 (13:02 IST)
സാമ്പത്തിക തട്ടിപ്പ് കേസില്‍ ഇന്ത്യ തിരയുന്ന കുറ്റവാളിയായ ഐപി‌എല്‍ മുന്‍ ചെയര്‍മാന്‍ ലളിത് മോഡിയെ ഇന്റര്‍ പോള്‍ ഉടന്‍ അറസ്റ്റ് ചെയ്തേക്കുമെന്ന് സൂചന. ലളിത് മോഡി യൂറോപ്യൻ രാജ്യമായ മാൾട്ടയിലുള്ളതായി ഇന്റര്‍‌പോളിനു വിവരം ലഭിച്ചെന്നാണ് സൂചന.ഒരു പ്രമുഖ ദേശീയ മാധ്യമമാണ് ഇതു സംബന്ധിച്ച വിവരം പുറത്തുവിട്ടത്.
നേരത്തെ മോഡിക്കെതിരെ ഇന്റർപോൾ റെഡ് കോർണർ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു.

റെഡ്കോര്‍ണര്‍ ഉള്ളതിനാല്‍ ലളിത് മോഡിയെ ഏത് രാജ്യത്തുനിന്നും അറസ്റ്റ് ചെയ്യാന്‍ സാധിക്കും. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ (ഐപിഎല്‍) ആദ്യ ചെയര്‍മാനായ മോഡിയെ സാമ്പത്തിക ക്രമക്കേടിനെത്തുടര്‍ന്ന് 2010-ൽ ഐപിഎല്‍ കമ്മീഷണര്‍ സ്ഥാനത്തുനിന്ന് നീക്കിയിരുന്നു. തുടർന്ന് മോദി ഇന്ത്യ വിട്ട് വിദേശത്തേക്ക് കടന്നു. ലണ്ടനിൽ ഒളിവിൽ കഴിയുകയായിരുന്ന മോദിക്കെതിരെ റെ‍ഡ് കോർണർ നോട്ടിസ് പുറപ്പെടുവിക്കാനുള്ള രേഖകൾ സിബിഐ കഴിഞ്ഞ ഓഗസ്റ്റ് 20 ന് ഇന്റര്‍പോളിന് കൈമാറിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :