അവിഹിത ഗര്‍ഭം: പത്തൊമ്പതുകാരിയെ അമ്മയും സഹോരന്മാരും ചേര്‍ന്നു കൊലപ്പെടുത്തി

വിവാഹത്തിനു മുമ്പ് ഗര്‍ഭിണിയായ പത്തൊമ്പതുകാരിയെ അമ്മയും ആങ്ങളമാരും ചേര്‍ന്ന് കൊലപ്പെടുത്തി.

hyderabad, murder, death, police, arrest ഹൈദ്രാബാദ്, കൊലപാതകം, മരണം, പൊലീസ്, അറസ്റ്റ്
ഹൈദ്രാബാദ്| സജിത്ത്| Last Modified ശനി, 15 ഒക്‌ടോബര്‍ 2016 (14:06 IST)
വിവാഹത്തിനു മുമ്പ് ഗര്‍ഭിണിയായ പത്തൊമ്പതുകാരിയെ അമ്മയും ആങ്ങളമാരും ചേര്‍ന്ന് കൊലപ്പെടുത്തി. തെലങ്കാനയിലെ രങ്ക റെഡ്ഡി ജില്ലയിലെ മഞ്ജുളയെന്ന പെണ്‍കുട്ടിയെയാണ് അമ്മയും രണ്ട് സഹോദരന്മാരന്മാരും ചേര്‍ന്ന് കൊലപ്പെടുത്തിയത്. മൂവരേയും പൊലീസ് അറസ്റ്റ് ചെയ്തു.

ശാരീരികാസ്വസ്ഥ്യങ്ങളെ തുടര്‍ന്ന് മഞ്ജുളയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മജ്ഞുള ഗര്‍ഭിണിയാണെന്ന് മനസ്സിലായി. വീട്ടില്‍ തിരിച്ചെത്തിയതിനു ശേഷം ഇതിനെക്കുറിച്ച് പല തവണ ചോദിച്ചെങ്കിലും മജ്ഞുള മറുപടിയൊന്നും പറഞ്ഞിരുന്നില്ല. ഇതില്‍ അരിശം കൊണ്ട് അമ്മയും സഹോദരന്മാരും ചേര്‍ന്ന് മജ്ഞുളയെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു

തുടര്‍ന്ന് മരണം ആത്മഹത്യയാണെന്നു വരുത്തി തീര്‍ക്കാനായി മജ്ഞുളയുടെ മുഖത്ത് കീടനാശിനി ഒഴിക്കുകയും അന്ന് അര്‍ധരാത്രി തന്നെ മൃതദേഹം മറവ് ചെയ്യുകയും ചെയ്തു. എന്നാല്‍ മരണത്തെ പറ്റിയുള്ള അഭ്യൂഹങ്ങള്‍ പരന്നതോടെ പ്രദേശത്തെ റവന്യു ഓഫീസര്‍ സമര്‍പ്പിച്ച പരാതിയിലാണ് പൊലീസ് കേസെുത്ത് അന്വേഷണം ആരംഭിച്ചത്.


തുടര്‍ന്ന് മജ്ഞുളയുടെ മൃതദേഹം വീണ്ടും പുറത്തെടുത്ത്
പോസ്റ്റ്‌മോര്‍ട്ടം നടത്തി. അതിനുശേഷമാ‍ണ് സംഭവത്തിന്റെ സത്യാവസ്ഥ പുറം ലോകമറിഞ്ഞത്. തലക്കേറ്റ മര്‍ദ്ധനമാണ് മജ്ഞുള കൊല്ലപ്പെടാന്‍ കാരണമായതെന്നും ഇവര്‍ നാല് മാസം ഗര്‍ഭിണിയായിരുന്നുവെന്നും പോസ്റ്റ്‌മോര്‍ട്ടതിലൂടെ വ്യക്തമായത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :