വ്യാജ ബിരുദം: തൊമറിന്റെ ജുഡീഷ്യല്‍ കസ്റ്റഡി ജൂലൈ 20വരെ നീട്ടി

ന്യൂഡല്‍ഹി| Last Modified ചൊവ്വ, 7 ജൂലൈ 2015 (11:16 IST)
വ്യാജ ബിരുദ കേസില്‍ നടപടി നേരിടുന്ന ഡല്‍ഹി മുന്‍ നിയമമന്ത്രി ജിതേന്ദര്‍ സിംഗ് തൊമറിന്റെ ജുഡീഷ്യല്‍ കസ്റ്റഡി ജൂലൈ ഡല്‍ഹി മെട്രോപൊലിറ്റന്‍ കോടതി
ജൂലൈ 20വരെ നീട്ടി. തൊമറിന്റെ ജുഡീഷ്യല്‍ കസ്റ്റഡി 14 ദിവസത്തേയ്ക്കാണ് നീട്ടിയത്.

കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന ഡല്‍ഹി പോലീസിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണിത്.
ഇതുകൂടാതെ
മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തില്‍ തൊമറിന്റെ യഥാര്‍ത്ത കയ്യൊപ്പിന്റെ പകര്‍പ്പ് ശേഖരിക്കുന്നതിനും അന്വേഷണ സംഘത്തിന് കോടതി അനുമതി നല്‍കി.

വ്യാജ ബിരുദമായി ബന്ധപ്പെട്ട് കണ്ടെത്തിയ രേഖകളിലെ ഒപ്പുകളുമായുള്ള സാദൃശ്യം കണ്ടെത്തുന്നതിനാണിത് കയ്യൊപ്പിന്റെ പകര്‍പ്പ് ശേഖരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :